09 May 2024 Thursday

പടിഞ്ഞാറങ്ങാടിയിൽ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ച സംഭവം പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം

ckmnews

പടിഞ്ഞാറങ്ങാടിയിൽ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ച സംഭവം


പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം


എടപ്പാൾ:തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ച സംഭവം പേവിഷബാധയേറ്റെന്ന് സ്ഥിരീകരിച്ചു. തൃത്താല പടിഞ്ഞാറങ്ങാടി തെക്കിണത്തേതില്‍ അഹമ്മദ് കബീറിന്‍റെ ഭാര്യ 48 വയസുള്ള മൈമുനയാണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്‌.ജനുവരി 15നാണ്  മൈമുനയ്ക്ക് തെരുവുനായയുടെ കടിയേറ്റത്.ചികിത്സയിൽ ഇരിക്കെ കഴിഞ്ഞ തിങ്കളാഴ്ചയാണ് മൈമുന മരിച്ചത്.


 പേവിഷ ബാധ മൂലമാണ് മൈമൂന മരിച്ചതെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ഡോക്ടറാണിപ്പോള്‍ സ്ഥിരീകരിച്ചത്.വെള്ളമെടുക്കാൻ വീട്ടിൽ നിന്നും പുറത്തിറങ്ങിയ മൈമനയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. മൈമൂനയുടെ മുഖത്താണ് നായയുടെ കടിയേറ്റത്.താടിയെല്ലിനും ചെവിക്കും കടിയേറ്റിരുന്നു.പരിക്കേറ്റ മൈമൂന ഉടൻ തന്നെ ചികിത്സ തേടുകയും പേവിഷ ബാധക്കെതിരായ മൂന്ന് ഡോസ് വാക്സിനും എടുത്തിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.


തെരുവുനായയുടെ കടിയേറ്റ മൈമുനയെ ചാലിശ്ശേരി ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു.ചികിത്സക്കുശേഷം മുറിവുണങ്ങിയെങ്കിലും പിന്നീട് കലശലായ തലകറക്കവും ശർദ്ദിയും അനുഭവപ്പെട്ടു.ചികിത്സ തുടർന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൈമുനയെ ആക്രമിച്ച തെരുവുനായയെ ഇതുവരെ പിടികൂടാനായിട്ടില്ല.അടുത്തിടെയായി പടിഞ്ഞാറങ്ങാടിയിലും  സമീപ പ്രദേശങ്ങളിലുമായി 12 പേര്‍ക്കാണ് തെരവുനായ്ക്കളുടെ കടിയേറ്റത്. മൈമുനയുടെ മരണം പേവിഷ ബാധയേറ്റാണെന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ റിപ്പോര്‍ട്ടിലുള്ളതെന്നും മൈമുനയെ തെരുവുനായ് ആക്രമിച്ചതിന്‍റെ അടുത്തടുത്ത ദിവസങ്ങളിലായി മറ്റുപലര്‍ക്കും തെരുവുനായയുടെ കടിയേറ്റിട്ടുണ്ടെന്നും  വാര്‍ഡ് മെമ്പര്‍ മുംതാസ് അബ്ദുറഹ്മാൻ പറഞ്ഞു.ആക്രമിച്ച നായയെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും അതിനാല്‍ തന്നെ മൈമുന മരിച്ച സംഭവത്തോടെ നാട്ടുകാര്‍ ഭീതിയിലാണെന്നും അവര്‍ പറഞ്ഞു