പട്ടാമ്പിയിൽ കുടുംബാംഗങ്ങളെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞ ഭാര്യ മരിച്ചു
പട്ടാമ്പിയിൽ കുടുംബാംഗങ്ങളെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം
കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞ ഭാര്യ മരിച്ചു
പട്ടാമ്പി:കുടുംബാംഗങ്ങളെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കുത്തേറ്റ ഭാര്യ മരിച്ചു. കിഴായൂർ കുമാരിക്കയറ്റത്തിൽ പറമ്പടന്മാരിൽ ആതിരയാണ് (30) മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് സജീവ് ഗുരുതരാവസ്ഥയിലാണ്. തിങ്കളാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. ആതിരയെയും അമ്മ സരോജിനിയെയും മകൾ അശ്വനയെയും കുത്തിയശേഷം സജീവ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വീട്ടിൽനിന്ന് നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ നാലുപേരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ആതിര മരിച്ചു. ദിവസങ്ങൾക്കുമുമ്പ് സജീവ് മൈസൂരുവിലേക്ക് വിനോദയാത്ര പോയിരുന്നു. തിരിച്ചുവന്നതിനുശേഷം പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. അച്ഛൻ ശങ്കരൻ വീട്ടിലില്ലാത്ത സമയത്തായിരുന്നു സജീവിന്റെ ആക്രമണം. പട്ടാമ്പി പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. നിർമാണത്തൊഴിലാളിയാണ് സജീവ്. കുമാരിക്കയറ്റം അങ്കണവാടിയിലെ താൽക്കാലിക ജീവനക്കാരിയാണ് ആതിര. മൃതദേഹം ചൊവ്വാഴ്ച പോസ്‌റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ആതിരയുടെ അച്ഛൻ: പരേതനായ ചന്ദ്രൻ. അമ്മ: കാർത്യായിനി. സഹോദരങ്ങൾ: അഖിൽ, പ്രിൻസി