സഭാതർക്കം നിയമനിർമ്മാണം നടത്തി പരിഹരിക്കണം:ഹോളിലാൻഡ് പിൽഗ്രിം സൊസൈറ്റി സ്പീക്കർക്ക് നിവേദനം നൽകി.
സഭാതർക്കം നിയമനിർമ്മാണം നടത്തി പരിഹരിക്കണം:ഹോളിലാൻഡ് പിൽഗ്രിം സൊസൈറ്റി സ്പീക്കർക്ക് നിവേദനം നൽകി.
ചങ്ങരംകുളം :ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്കം നിയമനിർമാണം നടത്തി ശാശ്വതമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട്
ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി നിയമസഭ സ്പീക്കർ എ.എൻ. ഷംസീറിന് നിവേദനം സമർപ്പിച്ചു .യാക്കോബായ സഭാ വിശ്വാസിയായ വയോധികയുടെ മൃതദേഹം യാക്കോബായ - ഓർത്തഡോക്സ് സഭാ തർക്കം മൂലം വീട്ടിൽ സൂക്ഷിച്ച് 38 ദിവസത്തിനു ശേഷമാണ് കുടുംബ കല്ലറയിൽ സംസ്കരിക്കാൻ കഴിഞ്ഞത്. ഈ സാഹചര്യത്തിലാണ് കേരള സർക്കാർ ആദ്യം ഓർഡിനൻസും, തുടർന്ന് സെമിത്തേരി ബിൽ No.243/2020 നിയമസഭ പാസാക്കി. എന്നിട്ടും ചില പള്ളികളിൽ തടസ്സങ്ങളും തർക്കങ്ങളും നിലനിൽക്കുന്നു. കൂടാതെ ഓർത്തോഡോക്സ് - യാക്കോബായ വിഭാഗങ്ങൾ തമ്മിൽ വിവാഹ ബന്ധങ്ങളെയും, കുടുംബബന്ധങ്ങളെയും മറ്റും ദോഷകരമായി ബാധിച്ചിരിക്കുന്നു പല പള്ളികളിലും ശവസംസ്കാര - ആഘോഷ - ആരാധന സമയങ്ങളിൽ ക്രമസമാധാനത്തിന് വലിയ പോലീസ് സേനയെ വിന്യസിപ്പിക്കേണ്ടി വരുന്നു. ഇത്തരം ആവശ്യങ്ങളും അനിഷ്ട സംഭവങ്ങളും മറ്റും ഒഴിവാക്കുന്നതിന് ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായുള്ള നിയമപരിഷ്കരണ കമ്മീഷൻ ശുപാർശ ചെയ്ത ബിൽ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള തർക്കം ശാശ്വതമായി പരിഹരിക്കുന്നതിന്
നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അവർകളുടെ ആവശ്യമായ ഇടപെടലുകൾ അഭ്യർത്ഥിച്ചാണ് ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ചെയർമാൻ ഷെവലിയാർ സി.ഇ. ചാക്കുണ്ണി , സൊസൈറ്റി വൈസ് ചെയർമാൻ റാഫി പി ദേവസി എന്നിവർ നിവേദനം സമർപ്പിച്ചത്.നിവേദനത്തിലെ ആവശ്യങ്ങൾ പരിശോധിച്ചു മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്താമെന്ന് അദ്ദേഹം നിവേദന സംഘത്തെ അറിയിച്ചു.