അക്രമത്തിൻ്റെ പശ്ചാതലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥി ഫിറോസിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി
അക്രമത്തിൻ്റെ പശ്ചാതലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥി ഫിറോസിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി
എടപ്പാൾ: അനുദിനം ജനപിന്തുണയും സ്വീകാര്യതയും വർദ്ധിച്ചു വരുകയും,യു ഡി എഫ് പ്രചരണ വാഹനങ്ങൾ തച്ചുതകർക്കുകയും ചെയ്ത സാഹചര്യത്തിൽ സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിലിന് പോലീസ് സുരക്ഷ ശക്തമാക്കി. പ്രചാരണം അവസാനിക്കാൻ മണിക്കൂർ ബാക്കി നിൽക്കേ ഏത് സമയത്തും സ്ഥാനാർത്ഥിക്ക് നേരെ കയ്യേറ്റത്തിനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് അകമ്പടി ഏർപ്പെടുത്തിയത്.ഫി റോസ് സ്ഥാനാർത്ഥിയായത് മുതൽ സൈബർ ആക്രമണം നിരന്തരം ഉണ്ടായിട്ടും അതെല്ലാം തൃണവൽക്കരിച്ച് ഏറെ മുന്നേറിയപ്പോഴാണ് എതിരാളികൾ നേരിട്ട് അക്രമം അഴിച്ചുവിടാൻ തുടങ്ങിയതെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.സ്ത്രീകളിലും യുവാക്കളിലും ഏറെ ആവേശമാണ് എങ്ങും കാണുന്നതെന്നും എതിരാളികളുടെ ഭാഗത്ത് നിന്ന് എന്ത് പ്രകോപനമുണ്ടായാലും തെരഞ്ഞെടുപ്പ് സുഗമമാക്കാൻ വേണ്ടി യുഡിഎഫ് പ്രവർത്തകർ ആത്മസംയമനം പാലിക്കണമെന്നും യു ഡി എഫ് ചെയർമാൻ ഇബ്രാഹിം മൂതൂരും,കൺവീനർ സുരേഷ് പൊല്പാക്കരയും അഭ്യർത്ഥിച്ചു.