പെരുമ്പിലാവിൽ വാട്ടർ അതോറിറ്റി,അറ്റകുറ്റപ്പണിക്കായെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു. കാർ യാത്രക്കാരായ ദമ്പതികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്
പെരുമ്പിലാവിൽ വാട്ടർ അതോറിറ്റി,അറ്റകുറ്റപ്പണിക്കായെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു.
കാർ യാത്രക്കാരായ ദമ്പതികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്
പെരുമ്പിലാവ്: വാട്ടർ അതോറിറ്റി,അറ്റകുറ്റപ്പണിക്കായെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു.കാർ യാത്രക്കാരായ ദമ്പതികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.വ്യാഴാഴ്ച പുലർച്ചെ 5 മണിയോയായാണ് അപകടം.തിരുവനന്തപുരത്തുനിന്നും പെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.പെരുമ്പിലാവ് പട്ടാമ്പി റോഡിലെ റേഷൻ കടക്ക് സമീപം കഴിഞ്ഞ ദിവസമാണ് തൃത്താല പാവറട്ടി ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയത്. ഇതിൻറെ അറ്റകുറ്റപ്പനക്കായി എടുത്ത കുഴിയിലേക്കാണ് കാർ മറഞ്ഞത്.നിർമ്മാണം നടക്കുന്ന മേഖലയിൽ വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങളോ,അപായ സൂചന ബോർഡുകളോ സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.