കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ എസ്എഫ്ഐ - എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷം: ബിയർ ബോട്ടിൽ കൊണ്ട് വിദ്യാർത്ഥിയുടെ തലയടിച്ച് പൊട്ടിച്ചു.
കുന്നംകുളം പുതിയ ബസ് സ്റ്റാന്റില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. കീഴൂര്‍ പോളിടെക്‌നിക് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകരും വിവേകാനന്ദ കോളേജിലെ എബിവിപി പ്രവര്‍ത്തകരും തമ്മിലായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തില്‍ കീഴൂര്‍ പോളിടെക്‌നിക് കോളേജിലെ റ്റി ഡി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ കേച്ചേരി പെരുമണ്ണൂര്‍ പന്തീരായില്‍ വീട്ടില്‍ സന്തോഷിന് (21) തലക്ക് പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുന്നംകുളം പുതിയ ബസ് സ്റ്റാന്റില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറുന്നത് സംബന്ധിച്ച് നടന്ന തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പറയുന്നു. പോളിടെക്‌നിക് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ ആരംഭിച്ചതിനാല്‍ സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെട്ട ബസില്‍ ആദ്യം കയറിയ പോളിടെക്‌നിക് കോളജിലെ വിദ്യാര്‍ത്ഥികളെ വിവേകാനന്ദ കോളേജിലെ എബിവിപി വിദ്യാര്‍ത്ഥികള്‍ വലിച്ച് താഴെയിറക്കുകയും, തുടര്‍ന്ന് വിവേകാനന്ദ കോളേജില്‍ നിന്നും ബൈക്കിലെത്തിയ 4 ഓളം വിദ്യാര്‍ത്ഥികള്‍ ബിയര്‍ ബോട്ടില്‍ കൊണ്ട് സന്തോഷിന്റെ തലക്ക് അടിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു