കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം പുറത്തെടുത്തു മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം' പോലീസ് അന്വേഷണം തുടങ്ങി
കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം പുറത്തെടുത്തു
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം' പോലീസ് അന്വേഷണം തുടങ്ങി
പെരുമ്പിലാവിൽ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം പുറത്തെടുത്തു.പെരുമ്പിലാവ് പരുവക്കുന്ന് ചങ്കരത്ത് വളപ്പിൽ
പരേതനായ
മുഹമ്മദിന്റെ മകൻ 44 വയസ്സുള്ള
അഷറഫിന്റെ മൃതദേഹമാണ് കിണറ്റില്‍ നിന്ന് കരക്ക് കയറ്റിയത്.ബുധനാഴ്ച രാത്രി 9 മണിയോടെയാണ് വീട്ടുപറമ്പിലെ കിണറ്റിൽ അഷറഫിന്റെ മൃതദേഹം കണ്ടെത്തിയത്.തുടര്‍ന്ന് കുന്നംകുളം പോലീസും,ഫയർഫോഴ്സും സ്ഥലത്തെത്തിയെങ്കിലും രാത്രി ഏറെ വൈകിയതിനാല്‍ മൃതദേഹം പുറത്തെടുത്തില്ല.വ്യാഴാഴ്ച കാലത്ത് നാട്ടുകാരും കുന്നംകുളം പോലീസും ചേര്‍ന്നാണ് മൃതദേഹം കരക്ക് കയറ്റിയത്.മൃതദേഹത്തിന് മൂന്ന് ദിവസമെങ്കിലും പഴക്കം തോന്നിക്കുമെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.മരിച്ച അഷറഫ് ഏതാനും മാസമായി കുടുംബത്തില്‍ നിന്ന് പിരിഞ്ഞ് ഒറ്റക്കാണ് താമസിച്ച് വന്നിരുന്നത്.കുന്നംകുളം സിഐ യുകെ ഷാജഹാന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.സംഭവത്തില്‍ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്