09 May 2024 Thursday

ജോലി വാഗ്ദാനത്തിൽ യുവതിയെ ഗൾഫിൽ കൊണ്ടുപോയി, പീഡിപ്പിച്ചു, ശേഷം പെൺവാണിഭം ചങ്ങരംകുളം സ്വദേശിക്ക് 33 വർഷം തടവും 1.60 ലക്ഷം രൂപ പിഴയും:19 വർഷത്തിന് ശേഷം പ്രതിക്ക് ശിക്ഷ വിധിച്ചത് കുന്നംകുളം പോക്സോ കോടതി

ckmnews

ജോലി വാഗ്ദാനത്തിൽ യുവതിയെ ഗൾഫിൽ കൊണ്ടുപോയി, പീഡിപ്പിച്ചു, ശേഷം പെൺവാണിഭം


ചങ്ങരംകുളം സ്വദേശിക്ക് 33 വർഷം തടവും 1.60 ലക്ഷം രൂപ പിഴയും:19 വർഷത്തിന് ശേഷം പ്രതിക്ക് ശിക്ഷ വിധിച്ചത് കുന്നംകുളം പോക്സോ കോടതി


കുന്നംകുളം: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഗൾഫിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്ത് പെൺവാണിഭത്തിന് ഉപയോഗിച്ചെന്ന കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. നീണ്ട 19 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കേസിൻ്റെ വിധി വന്നത്.ചങ്ങരംകുളം ആലംങ്കോട് സ്വദേശി അഷറഫി (47) ന് 33 വർഷം തടവും 1.60 ലക്ഷം രൂപ പിഴയുമാണ് കുന്നംകുളം പോക്സോ കോടതി ശിക്ഷ വിധിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എസ് ലിഷയാണ് ശിക്ഷ പ്രഖ്യാപിച്ചത്.


ജോലി വാഗ്ദാനം നൽകി യുവതിയെ മറ്റു പ്രതികളായ ലത്തീഫ്, ഉഷ എന്നിവരുമായി ചേർന്ന് വിദേശത്തേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച്  ബലാസംഗം ചെയ്യുകയുമായിരുന്നു.ശേഷം പെൺ വാണിഭത്തിനായി ഈ യുവതിയെ ഉപയോഗിക്കുകയും ചെയ്തു. ഈ കേസിൽ പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. 2004 ലാണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്.