Perumbilavu
പെരുമ്പിലാവിൽ 800 ഗ്രാം ഹാഷിഷ് ഓയിലുമായി മൂന്നു പേർ പിടിയിൽ പ്രതികൾ പിടിയിലായത് അൻസാർ ഹോസ്പിറ്റൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന്
കുന്നംകുളം: 800 ഗ്രാം ഹാഷിഷ് ഓയിലുമായി മൂന്ന് പേരെ എക്സൈസ് സംഘം പിടികൂടി.തമിഴ്നാട് കടലൂർ സ്വദേശികളായ ജോൺ ഡേവിഡ്(28)വിജയ്(27)പുതുച്ചേരി സ്വദേശി വിഗ്നേഷ്(27)എന്നിവരെയാണ് ഹാഷിഷ് ഓയിലുമായി പിടികൂടിയത്. മേഖലയിൽ സമീപ കാലത്ത് നടന്ന ഏറ്റവും വലിയ ഹാഷിഷ് ഓയിൽ വേട്ടയാണ് ഇന്ന് നടന്നത്.അൻസാർ ഹോസ്പിറ്റൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നാണ് കാറിലെത്തിയ സംഘത്തെ ഉദ്ധ്യോഗസ്ഥർ പിടികൂടിയത്.പോണ്ടിച്ചേരിയിൽ നിന്ന് വിൽപനക്കായി എത്തിച്ചതാണ് ഹാഷിഷ് ഓയിൽ എന്ന് ഉദ്ധ്യാഗസ്ഥർ പറഞ്ഞു.രഹസ്യ വിവരത്തെ തുടർന്ന് ഉദ്ധ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.വിപണിയിൽ 18 ലക്ഷത്തോളം രൂപ വില വരുന്ന ഹാഷിഷ് ഓയിലാണ് സംഘത്തിൽ നിന്ന് പിടിച്ചെടുത്തത്.