പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കടവല്ലൂർ സ്വദേശിയായ പ്രതിക്ക് ഏഴുവർഷം കഠിനതടവും പിഴയും
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു
കടവല്ലൂർ സ്വദേശിയായ പ്രതിക്ക് ഏഴുവർഷം കഠിനതടവും പിഴയും
പെരുമ്പിലാവ്:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കടവല്ലൂർ കൊരട്ടിക്കര പാറോൻ വീട്ടിൽ 53 വയസ്സുള്ള കൃഷ്ണകുമാറിന് ഏഴുവർഷം കഠിന തടവും 50000 രൂപ പിഴയും തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷ വിധിച്ചു. 2016-ലാണ് കേസിനാസ്പദമായ സംഭവം. പീഡനത്തെ തുടർന്ന് മാനസികമായി തകർന്ന പെൺകുട്ടി സ്കൂളിലെത്തിയ മാതാവിന്റെ സഹോദരിയോട് വിവരങ്ങൾ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.തുടർന്ന് കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.11 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകളും തെളിവുകളും ഹാജരാക്കിയാണ് പ്രോസിക്യൂഷൻ വിചാരണ പൂർത്തിയാക്കിയത്. അന്തിക്കാട് പോലീസ് സബ് ഇൻസ്പെക്ടർ ശ്രീജിത്താണ് കേസ് രജിസ്റ്റർ ചെയ്തത്.ഇൻസ്പെക്ടർ എൻ കെ സുരേന്ദ്രൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ പി അജയകുമാർ ഹാജരായി. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനോജ്, ഗീത എന്നിവർ പ്രോസിക്യൂഷനെ സഹായിക്കുന്നതിന് വേണ്ടി പ്രവർത്തിച്ചിരുന്നു.