പഴഞ്ഞി കല്ലുംപുറം റോഡ് നിര്‍മാണം മന്ദഗതിയില്‍ യാത്രക്കാര്‍ ദുരിതത്തില്‍
പഴഞ്ഞി കല്ലുംപുറം റോഡ് നിര്‍മാണം മന്ദഗതിയില്‍ യാത്രക്കാര്‍ ദുരിതത്തില്‍
പെരുമ്പിലാവ്:പഴഞ്ഞി ഐന്നൂര്‍ പാടത്ത് റോഡുപണി മന്ദഗതിയിൽ .
പഴഞ്ഞി-കല്ലുംപുറം റോഡ് വികസനത്തിന്റെ ഭാഗമായി 6 മാസം മുന്‍പാണ് ഐന്നൂര്‍ പാടത്ത് റോഡ് പണി ആരംഭിച്ചത്.നിലവിലെ റോഡിനേക്കാള്‍ വീതി കുട്ടിയും , ഒരു മീറ്ററോളം ഉയരത്തില്‍ റോഡ് ഉയര്‍ത്തി നിര്‍മിക്കുന്ന പദ്ധതിയാണ് നടക്കുന്നത്.
റോഡിലെ രണ്ടു ചെറിയ കലുങ്കുകള്‍ പൊളിച്ച് വലിയ കല്ലുങ്കാക്കി നിര്‍മിച്ചു കഴിഞ്ഞിട്ടുണ്ട്.റോഡ് മണ്ണിട്ട് ഉയര്‍ത്തിയെങ്കിലും മഴയില്‍ ചെളി നിറഞ്ഞതോടെ കാല്‍നട യാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയാതെയായി.പഴഞ്ഞിയില്‍ നിന്ന് കല്ലുംപുറത്തേക്കുള്ള എളുപ്പവഴിയാണിത്.
ഈ വഴിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനാല്‍ കല്ലുംപുറം ഭാഗത്തേക്ക് 10 കിലോമീറ്റര്‍ ദൂരം അധികം സഞ്ചരിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. പണി നടക്കുന്നുണ്ടെങ്കിലും മഴ മൂലമാണ് വൈകുന്നതെന്നാണ് റോഡു നിര്‍മാണ തൊഴിലാളികള്‍ പറയുന്നു.
നിര്‍മാണം പൂര്‍ത്തിയാക്കി ഈ റോഡിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കണമെങ്കിൽ ഇനിയും വൈകാനാണ് സാധ്യത.