അഞ്ച് വയസുകാരിക്ക് ലൈംഗിക പീഡനം 47 കാരന് 40 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയടക്കാനും വിധിച്ച് കുന്നംകുളം പോക്സോ കോടതി
അഞ്ച് വയസുകാരിക്ക് ലൈംഗിക പീഡനം
47 കാരന് 40 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയടക്കാനും വിധിച്ച് കുന്നംകുളം പോക്സോ കോടതി
കുന്നംകുളം:അഞ്ച് വയസുകാരിയെ ലൈംഗികമായി
പീഡിപ്പിച്ച കേസിൽ ചാവക്കാട് സ്വദേശിയെ 40 വർഷം കഠിന തടവിന് ശിക്ഷിച്ച് കുന്നംകുളം പോക്സോ കോടതി.ചാവക്കാട് സ്വദേശി കടപ്പുറം സുനാമി കോളനിയിലെ പുതുവീട്ടിൽ സെയ്തു മുഹമ്മദ് എന്ന 47 കാരനെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി 40 വർഷം കഠിന തടവിനും
, 1 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്.
2017- ൽ ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം.കൂട്ടുകാരോടൊപ്പം കളിക്കാൻ വീട്ടിൽ വന്ന 5 വയസ്സുകാരിയെ ലൈംഗിക
പീഡനത്തിന് ഇരയാക്കുകയും, പിന്നീട് പലപ്പോഴായി പീഡിപ്പിക്കുകയും കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന കേസ്സിലാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജ് എം പി ഷിബു പ്രതിയെ കുറ്റക്കാരാണെന്ന് കണ്ടത്തി വിധി പ്രഖ്യാപിച്ചത്.പീഡനത്തിന് ഇരയായ പെൺകുട്ടി ശാരീരിക അസ്വസ്ഥതയെ തുടർന്ന് മാതാവിനോട് വിവരം പറഞ്ഞപ്പോളാണ് സംഭവം വീട്ടുകാർ അറിയുന്നത്.ചാവക്കാട് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എസ് ബിനോയ് ഹാജരായി.13 സാക്ഷികളെ വിസ്തരിക്കുകയും
16 രേഖകൾ ഹാജരാക്കുകയും ചെയ്ത കേസിൽ ശാസ്ത്രീയ തെളിവുകളും ഹാജറാക്കി.ചാവക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറും നിലവിൽ പാവറട്ടി പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടറുമായ എം കെ രമേഷ് രജിസ്റ്റർ ചെയ്ത കേസ്സിൽ ചാവക്കാട് പോലീസ് ഇൻസ്പെക്ടറായിരുന്ന ഇപ്പോഴത്തെ ഗുരുവായുർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ ജി സുരേഷ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയുടെ പേരിൽ
അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതോടെയാണ് അതിവേഗ പോക്സോ കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്