കുന്നംകുളത്ത് നാടകീയ രംഗങ്ങൾ:തോക്കുമായ് പോലീസ് പിടികൂടിയ യുവാവിനെ വിട്ടയച്ചു.
കുന്നംകുളത്ത് നാടകീയ രംഗങ്ങൾ:തോക്കുമായ്
പോലീസ് പിടികൂടിയ യുവാവിനെ വിട്ടയച്ചു.
കുന്നംകുളം:കെഎസ്ആര്‍ടിസി ബസില്‍ തോക്കുമായി യുവാവ് വരുന്നുവെന്ന്
എസിപി ടി എസ്
സിനോജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സി ഐ സൂരജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടനെ ബസില്‍ കയറി യുവാവിനെയും തോക്കും പിടികൂടിയത്.പിന്നീട് ഇത് എയര്‍
പിസ്റ്റനാണെന്നറിഞ്ഞതോടെ യുവാവിനെ വിട്ടയച്ചു.വ്യാഴാഴ്ച ഉച്ചയോടെയാണ് കുന്നംകുളം നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.എറണാകുളത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് തോക്കുമായി ഒരു യുവാവ് പോകുന്നുണ്ടെന്നായിരുന്നു എസിപി ടി എസ് സിനോജിന് ലഭിച്ച രഹസ്യവിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ സി ഐ സൂരജിന്റെ നേതൃത്വത്തില്‍ എസ് ഐ മണികണ്ഠന്‍, എ എസ് എ വിന്‍സെന്റ്, സിപിഒമാരായ സുജിത്ത്, രവികുമാര്‍, കബീര്‍ എന്നിവര്‍ കാത്തുനിന്ന് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് യുവാവിനെ അതിസാഹസികമായ് പോലീസ്
പിടികൂടിയത് , ആര്‍ത്താറ്റ് സ്വദേശി മുല്ലക്കൽ ചന്ദ്രന്റെ മകൻ ആഘോഷിനെയാണ് തോക്കുമായി പോലീസ് സംഘം പിടികൂടിയത് ,സംഭവം കണ്ട് നാട്ടുകാരും കൂടി.യുവാവിനെ സ്റ്റേഷനിലെത്തിച്ച ശേഷം തൃശ്ശൂരില്‍ നിന്നുള്ള വിദഗ്ധരെത്തി തോക്ക് പരിശോധിച്ചു.പരിശോധനയില്‍ കേവലം രണ്ടായിരം രൂപ മാത്രം വിലവരുന്ന എയര്‍പിസ്റ്റണ്‍ ആണെന്ന് തെളിഞ്ഞതോടെയാണ് യുവാവിന് രക്ഷയായത്. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം ഇയാളെ വിട്ടയക്കുകയായിരുന്നു.