പെരുമ്പിലാവ് കോട്ടോലിൽ നിന്ന് 11.40 ഗ്രാം എംഡിഎംഎ യുമായി 2 പേർ കുന്നംകുളം പോലീസിന്റെ പിടിയിൽ
കുന്നംകുളം:അധിമാരക സിന്തറ്റിക്ക് മയക്ക് മരുന്നായ എംഡിഎഎ യുമായി രണ്ടുപേരെ കുന്നംകുളം പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടി. പോർക്കുളം സ്വദേശി കിടങ്ങൻ വീട്ടിൽ 42 വയസ്സുള്ള ലിസൺ, വെസ്റ്റ് മങ്ങാട് സ്വദേശി വടാശേരി വീട്ടിൽ 35 വയസ്സുള്ള രാകേഷ് എന്നിവരാണ് പിടിയിലായത്.പെരുമ്പിലാവ് കോട്ടോലിലെ ആളൊഴിഞ്ഞ സ്ഥലത്ത് വീട് വാടകക്കെടുത്ത് താമസിച്ച് വരിയായിരുന്നു പിടിയിലായ യുവാക്കൾ.സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരി വസ്തുക്കൾ വിൽപ്പന നടത്തിവരികയായിരുന്നു പിടിയിലായവരെന്ന് പോലീസ് പറഞ്ഞു.പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളിൽ നിന്ന് 11.4 0 ഗ്രാം എംഡിഎംഎ കണ്ടെത്തിയത് വൈദ്യ പരിശോധനക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.ലഹരിവസ്തുക്കൾ പിടികൂടുന്നതിനായി മേഖലയിൽ പരിശോധന ശക്തമാക്കിയതായി കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാൻ അറിയിച്ചു.കുന്നംകുളം പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ജിഷിൽ, സിവിൽ പോലീസ് ഓഫീസർ ആശംസ്,
ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് സബ് ഇൻസ്പെക്ടർ മാരായ രാകേഷ്,സുവൃതകുമാർ, ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ ശരത്ത്,സുജിത്ത്, ആശിഷ്, ലിഗേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.