08 May 2024 Wednesday

പൊന്നാനി കർമ റോഡിൽ കാഴ്ചപരിമിതിയുള്ളയാളുടെ പെട്ടിക്കടയിൽ മോഷണം ഇരുപത്തയ്യാരിത്തോളം രൂപയുടെ സാധനങ്ങൾ കവർന്നു.

ckmnews


പൊന്നാനി: കൊല്ലൻപടിയിലെ കടകളിൽ നടന്ന മോഷണത്തിനുപിന്നാലെ നിളയോരപാതയോരത്തെ പെട്ടിക്കടയിലും മോഷണം. തവനൂർ അതളൂർ സ്വദേശി വളപ്പിലകത്ത് ഹംസത്തിന്റെ പെട്ടിക്കടയിലാണ് മോഷണം.


ഹൃദ്‌രോഗിയും കാഴ്ചപരിമിതനുമായ ഹംസത്തിന് സുമനസ്സുകൾ വെച്ചുനൽകിയ കടയിൽനിന്നാണ് രാത്രിയുടെ മറവിലെത്തിയ കള്ളൻ ഇരുപത്തയ്യാരിത്തോളം രൂപയുടെ സാധനങ്ങൾ കവർന്നത്.

രാവിലെ കട തുറക്കാൻ വന്നപ്പോഴാണ് കടയുടെ പൂട്ട് പൊളിച്ച നിലയിൽ കണ്ടത്. പിന്നീട് നോക്കിയപ്പോഴാണ് സാധങ്ങൾ നഷ്ടപ്പെട്ടതായി കണ്ടത്. ഹംസത്ത് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


ചൊവ്വാഴ്ച പുലർച്ചെയാണ് കൊല്ലൻപടിയിലെ ആറ് കടകളിൽ മോഷണം നടന്നത്. രണ്ട് കടകളിൽ മോഷണശ്രമവുമുണ്ടായി. സമീപത്തെ ക്ഷേത്രത്തിലും മോഷണം നടന്നു. മുഖംമൂടിയും കൈയുറയും ധരിച്ച മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞെങ്കിലും പിടികൂടാനായിട്ടില്ല. വീണ്ടും കട കേന്ദ്രീകരിച്ച മോഷണം നടന്നതോടെ പോലീസ് പട്രോളിങ് ശക്തമാണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.