09 May 2024 Thursday

വയറ്റിലെ മുഴ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയക്ക് വിധേയനായ ചങ്ങരംകുളം സ്വദേശി മരിച്ചു ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍'മൃതദേഹം പോസ്റ്റുമോട്ടം ചെയ്യും

ckmnews



വയറ്റിലെ മുഴ നീക്കം ചെയ്യാന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍  ശസ്ത്രക്രിയക്ക് വിദേയനായ ചങ്ങരംകുളം സ്വദേശി മരിച്ചു.വളയംകുളം മനക്കല്‍കുന്ന് താമസിക്കുന്ന പരേതനായ പള്ളത്ത്  അച്ചുണ്ണിയുടെ മകന്‍ ദിവാകരന്‍ എന്ന അനി ആണ് മരിച്ചത്.ചങ്ങരംകുളം എടപ്പാള്‍ റോഡില്‍ വര്‍ഷങ്ങളായി അമ്മു ടീസ്റ്റാള്‍ എന്ന സ്ഥാപനം നടത്തി വരികയാണ് ദിവാകരന്‍.വയറ് വേദയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വയറ്റില്‍ മുഴകണ്ടെത്തിയിരുന്നു.വയറ്റിലെ മുഴ നീക്കം ചെയ്യുന്നതിന് ചൊവ്വാഴ്ചയാണ് ദിവാകരനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ബുധനാഴ്ച ഉച്ചയോടെ ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്ത് ഐസിയുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു.ശസ്ത്രക്രിയക്ക് ശേഷം ദിവാകരന്‍ ബന്ധുക്കളോട് സംസാരിക്കുകയും ചെയ്തിരുന്നു.പിന്നീട് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ദിവാകരന്‍ മരിച്ചെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്.ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും പിന്നീട് പെട്ടെന്നാണ് മരണ വിവരം അറിയുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഭഹളം വെച്ചതോടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.പെരിന്തല്‍മണ്ണ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തും