നവകേരള സദസ്; പൊന്നാനിയിൽ ട്രാഫിക് ക്രമീകരണം കാലത്ത് 7.30 മുതൽ 2 മണിവരെയാണ് ക്രമീകരണം.
നവകേരള സദസ്; പൊന്നാനിയിൽ ട്രാഫിക് ക്രമീകരണം
കാലത്ത് 7.30 മുതൽ 2 മണിവരെയാണ് ക്രമീകരണം.
പൊന്നാനി: മുഖ്യമന്ത്രിയും
മന്ത്രിമാരും പങ്കെടുക്കുന്ന പൊന്നാനിയിലെ നവകേരള സദസ്സമായി ബന്ധപ്പെട്ട് പൊന്നാനിയിൽ ട്രാഫിക്
ക്രമീകരണം. കാലത്ത് 7.30 മുതൽ ഉച്ചക്ക് 2 മണിവരെയാണ് ട്രാഫിക്
ക്രമീകരണം ഏർപ്പെടുത്തിയിരി
ക്കുന്നതെന്ന് പൊന്നാനി
പൊലീസ് അറിയിച്ചു.
●എടപ്പാളിൽ നിന്ന് പൊന്നാനിയിലേക്ക്
വരുന്ന വാഹനങ്ങൾ ചന്തപ്പടി - പിഡബ്ലിയുഡി റസ്റ്റ് ഹൗസ് - ഉറൂബ് നഗർ വഴി
ആനപ്പടിയിലൂടെ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ ആളെയിറക്കണം.
●കുണ്ടുകടവിൽ നിന്ന് മാറഞ്ചേരി വഴി വന്നേരിയിലേക്ക്
പോകുന്ന വാഹനങ്ങൾ പുതുപൊന്നാനി - വെളിയങ്കോട് - പാലപ്പെട്ടി വഴി പെരുമ്പടപ്പിലെത്തി അങ്ങാടി വഴി കുറ്റിപ്പുറത്തെത്തി തിരിച്ചുപോകണം.
●ചാവക്കാട് നിന്ന് വരുന്ന
വലിയ വാഹനങ്ങൾ ചമവട്ടം
ഹൈവേ വഴിയാണ് കുറ്റിപ്പുറ
- ത്തേക്ക് പോകേണ്ടത്.
●തിരൂർ ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ ബി പി അങ്ങാടി വഴി വേണം യാത്ര തുടരാൻ. നരിപ്പറ
മുതൽ ചമ്രവട്ടം ജംഗ്ഷൻ
വരെ കാലത്ത് 7.30 മുതൽ 11 മണിവരെ വലിയ വാഹനങ്ങൾക്ക്
പ്രവേശനമുണ്ടായിരിക്കുന്നതല്ല.
●ഈ വാഹനങ്ങൾ ഹൈവേ വഴി
പോകേണ്ടതാണ്.
ചന്തപ്പടിയിൽ നിന്ന് കോടതിപ്പടിവരെ യാത്ര വൺവേ ആയിരിക്കും.
ഈ റോഡിന് ഇരുവശവും എല്ലാതരം വാഹനങ്ങളുടെയും പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്.
●നവകേരള സദസ്സിന്
വരുന്ന എല്ലാ വാഹനങ്ങളും രാവിലെ 9 മണിക്ക് മുമ്പായി ഹാർബറിൽ പ്രവേശിക്കണം. 9 മണിക്ക്
ശേഷം വരുന്ന വാഹനങ്ങൾ സിവിൽ സ്റ്റേഷൻ പരിസരത്ത് ആളെയിറക്കി
എം ഇഎസ് കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.