09 May 2024 Thursday

ഡിസിസിയുടെ തീരുമാനങ്ങൾക്കും പുല്ല് വില'അവസാന ചർച്ചയും പരാജയം ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പ്:ലീഗിനോട് കൂടേണ്ട'മുഴുവൻ സീറ്റിലും മത്സരത്തിന് ഒരുങ്ങി കോൺഗ്രസ്

ckmnews

ഡിസിസിയുടെ തീരുമാനങ്ങൾക്കും പുല്ല് വില'അവസാന ചർച്ചയും പരാജയം 


ചങ്ങരംകുളം സർവീസ്  സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പ്:ലീഗിനോട് കൂടേണ്ട'മുഴുവൻ സീറ്റിലും മത്സരത്തിന് ഒരുങ്ങി കോൺഗ്രസ്


ചങ്ങരംകുളം :ചങ്ങരംകളംസർവീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പു മായി ബന്ധപ്പെട്ട് യുഡിഎഫിൽ ഉണ്ടായ ഭിന്നത പൊട്ടിത്തെറിയിലേക്ക്.അടുത്ത മാസം ഒന്നാം തിയ്യതി നടക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി കോൺഗ്രസും,മുസ്ലിംലീഗും വേർതിരിഞ്ഞ് നോമിനേഷൻ നൽകിയതാണ് യുഡിഎഫിനുള്ളിൽ ഭിന്നത രൂക്ഷമാക്കിയത്.ബാങ്ക് ബോർഡിലേക്ക് ലീഗിന് നൽകി വന്ന സീറ്റിന്റെ എണ്ണം കുറച്ചതോടെയാണ് ലീഗ് ഒറ്റക്ക് 5സീറ്റിൽ മത്സരിക്കാൻ നോമിനേഷൻ നൽകിയത്.പ്രശ്നം പരിഹരിക്കാൻ യുഡിഎഫ് നടത്തിയ ചർച്ചകൾ ധാരണയിലെത്താതെ വന്നതോടെ പ്രശ്നം സങ്കീർണമാകുകയായിരുന്നു.പ്രശ്നത്തിൽ കോൺഗ്രസിന്റെ ജില്ലാ നേതൃത്വം ഇടപെട്ട് ലീഗിനെ അനുയയിപ്പിച്ച് മൂന്ന് സീറ്റ് ലീഗിന് നൽകി മത്സരത്തിന് ധാരണയാക്കുകയും മത്സര രംഗത്തുള്ള കോൺഗ്രസ് അംഗങ്ങളുടെ പട്ടിക ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ് തന്നെ പുറത്തിറക്കുകയും ചെയ്തിരുന്നു.എന്നാൽ പ്രാദേശിക കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം ഇടഞ്ഞ് തന്നെ നിന്നത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയും ചെയ്തു.പ്രശ്ന പരിഹാരത്തിന് വിഎസ് ജോയിയുടെ നിർദേശപ്രകാരം ഡിസിസി ജനറൽ സെക്രട്ടറി മധുസൂദൻ,യുഡിഎഫ് ജില്ലാ ചെയർമാൻ കൂടിയായ പിടി അജയ് മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകിയിട്ട് ചങ്ങരംകുളത്തെ ഇന്ദിരാഭവനിൽ ചേർന്ന അവസാന ഘട്ട ചർച്ചയും പരാജയപ്പെട്ടതോടെയാണ്  പഞ്ചായത്തിനകത്തെ ലീഗ് കോൺഗ്രസ് ബന്ധം പൂർണ്ണമായും ഭിന്നതയിലെത്തിയത്.കോൺഗ്രസ് ഒറ്റക്ക് ബാങ്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യത്തിൽ ഒരു വിഭാഗം  കോൺഗ്രസ് പ്രവർത്തകർ ഉറച്ച നിന്നതാണ് ഡിസിസിയെ പ്രതിരോധത്തിലാക്കിയത്.ഡിസിസിയുടെ തീരുമാനത്തെ ധിക്കരിച്ച് പ്രാദേശിക കോൺഗ്രസ്സ് തീരുമാനത്തിൽ ഡിസിസി എന്ത് തീരുമാനമെടുക്കുമെന്നാണ് ഇനി നോക്കി കാണേണ്ടത്.എന്നാൽ വിട്ട് വീഴ്ച ചെയ്ത് പ്രശ്നം പരിഹരിക്കാൻ ലീഗ് നേതൃത്വം എടുത്ത തീരുമാനത്തിന് ലീഗ് പ്രവർത്തകർ വഴങ്ങിയെങ്കിലും നിലവിലെ സാഹചര്യത്തിൽ   പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുടെ അപക്വമായ തീരുമാനങ്ങൾക്ക് മുന്നിൽ വിട്ട് വീഴ്ചക്ക് നിൽക്കാൻ തയ്യാറാവേണ്ട എന്ന നിലപാടിലാണ് ലീഗ് പ്രവർത്തകർ.