08 May 2024 Wednesday

പൊന്നാനി തീരത്ത് കടൽഭിത്തി നിർമ്മാണം ആരംഭിച്ചു.

ckmnews


പൊന്നാനി: കടലേറ്റം തടയു ന്നതിനായി പൊന്നാനി തീരത്ത് കടൽഭിത്തിയുടെ നിർമ്മാണം ആരംഭിച്ചു. കടൽക്ഷോഭം ഏറെ നാശം വിതച്ച പൊന്നാ നി ഹിളർ പള്ളി ഭാഗത്ത് 218 മീറ്റർ ഭാഗത്തെ നിർമ്മാണമാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചത്. 35 ലക്ഷം രൂപയുടെ സർക്കാർ ഫണ്ടും 30 ലക്ഷം രൂപയുടെ ജലസേചനവകുപ്പ് ഫണ്ടും ചേർ ന്ന് 65ലക്ഷംരൂപയുടെ പദ്ധതി യാണ്നടപ്പാകുന്നത്. കൂടാതെ മുല്ല റോഡ് പ്രദേശത്ത് 134 മീ റ്റർ ജിയോബാഗ് സ്ഥാപിക്കാൻ ദുരന്തനിവാരണ വകുപ്പിൽ നിന്ന് 16 ലക്ഷം രൂപയും അ നുവദിച്ചിട്ടുണ്ട്. ഇതോടെ പൊന്നാനിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അടി യന്തര പ്രാധാന്യത്തോടെ തീരസംരക്ഷണത്തിനാ യി 81 ല ക്ഷത്തിന്റെ പദ്ധതിയാണ് നടപ്പാവുന്നത്.കൂടാതെ പെരുമ്പടപ്പ് പഞ്ചായ ത്തിലെ പാലപ്പെട്ടി, വെളിയങ്കോട് പഞ്ചായത്തിലെ തണ്ണിത്തുറ,പൊന്നാനി നഗരസഭയിലെ അലിയാർ പള്ളി മുതൽ മരക്കടവ് വരെയുള്ള പ്രദേശങ്ങളിലായി 1084 മീറ്റർ കടൽഭിത്തി നിർമ്മിക്കാൻ 10 കോടി രൂപയുടെ പദ്ധതിയും ടെൻഡർ നടപടി പൂർത്തിയായിട്ടുണ്ട്.പൊന്നാനി നഗരസഭയിലെ അലിയാർ പള്ളിമുതൽ മരക്കടവുവരെ 600 മീറ്ററും വെളിയങ്കോട് തണ്ണിത്തുറയി ൽ 234 മീറ്ററും പാലപ്പെട്ടി കടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാൻ ഭാഗത്ത് 250 മീറ്റർ നീളത്തിലുമാണ് ക ടൽഭിത്തി നിർമ്മിക്കുക.