09 May 2024 Thursday

9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 73 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കുന്നംകുളത്തെ അതിവേഗ പോക്സോ കോടതി

ckmnews

9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 73 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കുന്നംകുളത്തെ അതിവേഗ പോക്സോ കോടതി


കുന്നംകുളം:പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ  കേസിലെ പ്രതിക്ക്  കുന്നംകുളം അതിവേഗ പോക്സോ കോടതി 73 വർഷം തടവും ഒരു ലക്ഷത്തി എൺപത്തിഅയ്യായിരം രൂപ പിഴയും (185000)ശിക്ഷ വിധിച്ചു.വാടാനപ്പിള്ളി ഇത്തിക്കാട്ട് വീട്ടില്‍ 49 വയസ്സുള്ള വിനോദ് എന്ന  ഉണ്ണിമോനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജ് എസ് ലിഷ കുറ്റക്കാരൻ എന്ന് കണ്ടെത്തി വിധി പ്രസ്താവിച്ചത് 2018- ലാണ് കേസിനസ്പദമായ സംഭവം.പ്രതിയുടെ വീടിന്റെ ടെറസ്സിലും കഞ്ഞിപ്പുരയിലും വെച്ച് ഭീഷണിപ്പെടുത്തി പലതവണ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.വാടാനപ്പള്ളി ഇൻസ്പെക്ടർ കെ ആർ ബിജുവാണ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തിയത്.16 സാക്ഷികളെ വിസ്തരിക്കുകയും 20 ഓളം രേഖകളും തൊണ്ടിമുതലകളും ശാസ്ത്രീയ തെളിവുകളും  നിരത്തിയാണ് കേസിൽ വാദം തുടങ്ങിയത്.സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ  കെഎസ് ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി    അഡ്വക്കറ്റ് അമൃതയും അഡ്വക്കറ്റ് സഫ്നയും ഹാജരായി.വാടാനപ്പള്ളി സ്റ്റേഷൻ ഇൻസ്പെക്ടറായ പിആർ ബിജോയാണ് പ്രതിക്കെതിരെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.