കോവിഡ് മരണം;മൃതദേഹം സംസ്കരിച്ച് എസ് കെ എസ് എസ് എഫ് വിഖായ പ്രവർത്തകർ
കോവിഡ് മരണം;മൃതദേഹം സംസ്കരിച്ച് എസ് കെ എസ് എസ് എഫ് വിഖായ പ്രവർത്തകർ
പെരുമ്പിലാവ്:കോവിഡ് ബാധിച്ച് ചികിത്സയിൽ ഇരിക്കെ മരിച്ച പെരുമ്പിലാവിലെ പച്ചക്കറി വ്യാപരിയുടെ മൃതദേഹം സംസ്കരിച്ച് എസ് കെ എസ് എസ് എഫ് വിഖായ പ്രവർത്തകർ.പെരുമ്പിലാവ് കോളനി റോഡില്‍ പച്ചക്കറി വ്യാപാരം നടത്തിയിരുന്ന പെരുമ്പിലാവ് വെള്ളിയാട്ടില്‍ കുഞ്ഞി ബാപ്പു (65) ആണ് കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത്, പത്തു ദിവസത്തോളമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത് ,
തിങ്കളാഴ്ച ഉച്ചക്ക് ബന്ധുക്കൾക്ക് വിട്ടു കൊടുത്ത മൃതദേഹം എസ്.കെ.എസ്.എസ്.എഫ് വിഖായ കുന്നംകുളം മേഖല പ്രവർത്തകരായ കടവല്ലൂർ സ്വദേശികളായ
നാസർ എം.എം, റഫീഖ് പി.എ, സിറാജ് പി.എസ്സ്, സുഹൈൽ പി.എം, മുഹമ്മദ് ഷെറിൻ പി.എസ്സ്, മുഹമ്മദ് ബാസിൽ സി.ബി എന്നിവരുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ്റെ സാന്നിധ്യത്തിൽ
പെരുമ്പിലാവ് സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം കബറടക്കം നടത്തിയത്,ഫാത്തിമ്മയാണ് കുഞ്ഞി ബാപ്പുവിൻ്റെ ഭാര്യ,
മക്കൾ: സുമയ്യ,
സജ്ന.
മരുമകൻ: റസാഖ്.