കുറ്റിപ്പാലയില്‍ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം മരിച്ച സുന്ദരനും അലിക്കും കണ്ണീരോടെ വിട നല്‍കി നാട്
കുറ്റിപ്പാലയില്‍ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം
മരിച്ച സുന്ദരനും അലിക്കും കണ്ണീരോടെ വിട നല്‍കി നാട്
ചങ്ങരംകുളം:ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച സുന്ദരനും അലിക്കും നാട് കണ്ണീരോടെ വിട നല്‍കി.നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും അടക്കം നിരവധി പേരാണ് ഇരുവരുടെയും സംസ്കാര ചടങ്ങിന് ത്തിയത്.ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് വട്ടംകുളം കുറ്റിപ്പാല എസ്.വി.ജെ.ബി സ്‌കൂൾ ജംഗ്ഷനില്‍ വച്ച് സുന്ദരന്‍ സഞ്ചരിച്ച സ്കൂട്ടിയും അലി സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചത്.എൽ.ഐ.സി ഏജന്റും സാംസ്കാരിക പ്രവർത്തകനുമായ വട്ടംകുളം സ്വദേശി തൈക്കാട് വീട്ടില്‍ 52 വയസുള്ള സുന്ദരൻ കുമരനെല്ലൂർ കൊള്ളന്നൂർ കിഴക്കൂട്ടു വളപ്പിൽ മൊയ്തീൻ കുട്ടിയുടെ മകൻ 35 വയസുള്ള അലി എന്നിവരാണ് അപകടത്തില്‍ മരിച്ചത്.അപകടത്തില്‍ പരുക്കേറ്റ് റോഡില്‍ കിടന്ന ഇരുവരെയും നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുന്ദരൻ മരണത്തിന് കീഴടങ്ങിയിരുന്നു.ഗുരുതരമായി പരിക്കേറ്റ അലിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് തുടർ ചിക്കത്സക്കായി കൊണ്ട് പോയെങ്കിലും പുലർച്ചെ നാല് മണിയോടെ അലിയും മരണത്തിന് കീഴടങ്ങി.വിദേശത്തായിരുന്ന അലി കുറച്ച് നാളായി നാട്ടില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.വെളിയംകോട് നേര്‍ച്ച കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ച് നടുവട്ടത്ത് നിന്ന് കൊള്ളനൂരിലെ വീട്ടിലേക്ക് പോകുകയായിരുന്നു അലി.ചങ്ങരംകുളം ഭാഗത്ത് നിന്ന് വട്ടംകുളത്തെ വീട്ടിലേക്ക് വരികയായിരുന്നു സുന്ദരന്‍.കുറ്റിപ്പാല ജംഗ്ഷനില്‍ വച്ചാണ് ഇരുവരുടെയും ബൈക്കുകള്‍ കൂട്ടിയിടിച്ചത്.ഇരുവരുടെയും മൃതദേഹം ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച വൈകുന്നേരത്തോടെമൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.പരേതനായചാത്തയാണ് സുന്ദരൻ്റെ പിതാവ്. മാതാവ്:മുണ്ടി. ഭാര്യ:മഞ്ജു.മക്കൾ:ശിവാനി,ഋഷികേശ്.
അലിയുടെ ഭാര്യ:മർസിയ ഖാത്തൂൻ .മാതാവ് :നഫീസ