09 May 2024 Thursday

കാവിലക്കാട് പൂരത്തിനിടെയുണ്ടായ സംഘർഷം ആനയെ പാപ്പാൻമാർ നിശ്ചയിച്ച സ്ഥാനം തെറ്റിച്ച് നിർത്തിയത് കൊണ്ടാണെന്ന് ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ

ckmnews

കാവിലക്കാട് പൂരത്തിനിടെയുണ്ടായ  സംഘർഷം


ആനയെ പാപ്പാൻമാർ നിശ്ചയിച്ച സ്ഥാനം തെറ്റിച്ച് നിർത്തിയത് കൊണ്ടാണെന്ന് ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ


കുന്നംകുളം:ജനുവരി 26 ന് നടന്ന ചിറ്റഞ്ഞൂർ കാവിലക്കാട് ശ്രീ ദുർഗ്ഗാദേവി ക്ഷേത്ര പൂരാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിന് കാരണം ആനയെ പാപ്പാൻമാർ നിശ്ചയിച്ചസ്ഥാനം തെറ്റിച്ച് നിർത്തിയതുകൊണ്ടാണെന്ന് ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ കുന്നംകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ദേശ കമ്മിറ്റികളായ സമന്വയ കമ്മിറ്റികൊണ്ടുവന്ന തൃക്കടവൂർ ശിവരാജു എന്ന ആനയുമായോ,വനദുർഗ്ഗ കമ്മിറ്റികൊണ്ടുവന്ന പുതുപ്പള്ളി കേശവൻ എന്ന ആനയുമായോ,മറ്റു ആനകളുമായോ യാതൊരുവിധ സ്ഥാനതർക്കവും നിലനിന്നിരുന്നില്ല.എല്ലാദേശ പുരങ്ങളും ക്ഷേത്രപ്രദക്ഷിണം കഴിഞ്ഞ് മൈതാനിയിലേയ്ക്ക് പ്രവേശിച്ച സമയത്ത് ദേവി തിടമ്പേറ്റിയ ഊക്കൻസ് കുഞ്ചു എന്ന ആന നിൽക്കേണ്ട സ്ഥാനത്ത്,തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയുടെ സമീപത്തായി ചിറക്കൽ കാളിദാസൻ എന്ന ആനയെ പാപ്പാൻമാർ നിശ്ചയിച്ചസ്ഥാനം തെറ്റിച്ച് നിർത്തിയതാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയെ കൊണ്ടു വന്ന കിഴക്കുമുറി പുരാഘോഷകമ്മിറ്റിയും ചിറക്കൽ കാളിദാസൻ എന്ന ആനയെകൊണ്ടുവന്ന തെക്കുഭാഗം പുരാഘോഷകമ്മിറ്റിയും തമ്മിൽ ചെറിയ സംഘർഷം ഉടലെടുക്കാൻ കാരണമായതെന്നും ഭാരവാഹികൾ വ്യക്തമാക്കി.  നടന്ന സംഭവങ്ങളെ കുറിച്ച് വസ്‌തുതകൾക്ക് വിരുദ്ധമായി ചില വാർത്തകൾ പ്രചരിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് വാർത്ത സമ്മേളനം വിളിക്കാൻ തയ്യാറായതെന്നും ഭാരവാഹികൾ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ  പ്രസിഡൻ്റ് കെ.ആർ അനൂപ് , സെക്രട്ടറി സിഎം അനിൽ കുമാർ, ജോ.സെക്രട്ടറി റ്റി.സി സജീവ്, എക്സിക്യുട്ടീവ് അംഗം സി.കെ ഷാജി തുടങ്ങിയവർ പങ്കെടുത്തു.