ഗള്‍ഫ് വിപണിയെ പൊള്ളിച്ച് ഉള്ളി വില; എല്ലാ രാജ്യങ്ങളിലും വില കുത്തനെ കൂടി
ഉള്ളിക്ക് ഇന്ത്യ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഉള്ളി വില കുത്തനെ ഉയര്‍ന്ന് ഗള്‍ഫ് നാടുകള്‍.ഗള്‍ഫ് വിപണിയെ മൊത്തം ബാധിച്ച ഉള്ളി വിലയുടെ കുതിപ്പ് ഒമാനിലും ശക്തമാണ്. ഒമാനില്‍ കിലോക്ക് 200 ബൈസ ഉണ്ടായിരുന്ന സവാളക്കിപ്പോള്‍ 600 - 700 ബൈസ എന്ന നിലയിലേക്ക് ചില്ലറ വില്‍പന എത്തി.
ഇന്ത്യൻ ഉള്ളിയുടെ വില നിയന്ത്രണം വിട്ട് ഉയര്‍ന്നതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യൻ പ്രവാസികള്‍ ഏറെ പ്രയാസത്തിലാണ്. 20കിലോ തൂക്കം വരുന്ന ഇന്ത്യന്‍ സവാളപ്പെട്ടിക്ക് 11 റിയാലാണ് മൊത്തവില. ഇന്ത്യൻ രൂപയില്‍ വില കണക്കുമ്ബോള്‍ 2378 രൂപയാണ് 20 കിലോ പെട്ടിയുടെ മൊത്തവില. അതായത് ഒരു കിലോക്ക് 118.9 രൂപ നല്‍കണം. എന്നാല്‍ ചില്ലറ വിപണിയിലേക്ക് ഉള്ളി എത്തുമ്ബോള്‍ ഇത് ഇനിയും ഉയരും. 150 രൂപക്ക് മുകളിലാണ് ചില്ലറ വില.രുചിയിലും ഗുണമേന്മയിലും മുന്നിട്ടു നില്‍ക്കുന്നതിനാല്‍ ഏറെ ആവശ്യക്കാരുള്ള ഇന്ത്യന്‍ ഉള്ളിയുടെ കയറ്റുമതിക്ക് ഇന്ത്യൻ സര്‍ക്കാര്‍ ആണ് നിരോധനം ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് വരെ നിരോധനം നീണ്ടു നില്‍ക്കും. ഇന്ത്യൻ വിപണിയില്‍ ഉള്ളിയുടെ ലഭ്യതക്കുറവും വിലക്കയറ്റവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ ഉള്ളിയുടെ കയറ്റുമതി നിരോധിച്ചത്.
ഇന്ത്യന്‍ സവാളയോട് അല്‍പമെങ്കിലും രുചിയില്‍ സാമ്യമുള്ള പാകിസ്താന്‍ ഉള്ളിക്കും തീവിലയാണ്. പാകിസ്താന്‍ സവാള 20കിലോ ചാക്കിന് മൊത്തവില ഒമ്ബത് റിയാലാണ്. ഒമാനില്‍ മാത്രമല്ല ഉള്ളിവില കുത്തനെ ഉയര്‍ന്നത്. യുഎഇ, ഖത്തര്‍, ബഹ്‌റൈൻ തുടങ്ങിയ ഇടങ്ങളിലും ഉള്ളിക്ക് തീവിലയാണ്.