എംഎ യൂസഫലിയുടെ ഇടപെടൽ ബഹ്റൈനിലെ നിയമകുരുക്കിൽ കുടുങ്ങി കിടന്ന ചങ്ങരംകുളം നരണിപ്പുഴ സ്വദേശിയുടെ മൃതദേഹം ഖബറടക്കി
ബഹ്റെെൻ:ബഹ്റെെനിലെ നിയമക്കുരുക്കിൽ കഴിഞ്ഞ് കിടന്നിരുന്ന പ്രവാസി മലയാളിയുടെ മൃതദേഹം ഒടുവിൽ ഖബറടക്കം നടത്തി. ചങ്ങരംകുളം നരണിപ്പുഴ സ്വദേശി കുറുപ്പള്ളി മൊയ്തീന്റെ മൃതദേഹം ആണ് ഖബറടക്കം നടന്നത്. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ ഇടപെടൽ ആണ് ഇതിന് കാരണം ആയത്. മാസങ്ങളോളം മൊയ്തീന്റെ ബന്ധുക്കൾ മൃതദേഹം നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമങ്ങൾ നടത്തിയെങ്കിലും അതിന് സാധിച്ചില്ല. പത്ത് മാസത്തിലേറെയായി മൃതദേഹം വിട്ടു കിട്ടാൻ മൊയ്തീന്റെ ബന്ധുക്കൾ നടക്കുന്നു.
സർക്കാർ സംവിധാനങ്ങൾ, രാഷട്രീയ നേതാക്കൾ തുടങ്ങിയ മുട്ടാത്തവാതിലുകൾ ഇല്ല. തുടർന്ന് 10 ദിവസങ്ങൾക്ക് മുമ്പാണ് എം.എ യൂസഫലിയെ മൊയ്തീന്റെ സഹോദരൻ സമീപിച്ചത്. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ എംഎ യൂസഫലി ഉടൻ തന്നെ ഭരണാധികാരികളെ സമീപിച്ചു. സങ്കീർണമായ പല നടപടികളും ഒഴിവാക്കി. മൃതദേഹം വീട്ടുക്കാർക്ക് വിട്ടു നൽകാൻ തീരുമാനിച്ചു.
24 വർഷമായി മൊയ്തീൻ ഗൾഫിലായിരുന്നു. വീട്ടുക്കാരുമായി വലിയ സുഖത്തിൽ ആയിരുന്നില്ല. ഏറ്റവും അടുത്ത ബന്ധുക്കൾ ഒഴികെ അല്ലാതെ ആരേയും ഇദ്ദേഹം ബന്ധപ്പെടാറില്ല. 2022 ഒക്ടോബർ 19ന് ബഹ്റൈനിലെ റോഡരികിൽ മൊയ്തീനെ അവശ നിലയിൽ കണ്ടെത്തി. തുടർന്ന് പ്രദേശവാദിയായ യുവാവ് ആംബലുൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അഞ്ച് വർഷത്തിലൊരിക്കലേയായി ബന്ധുക്കളുമായി ഒരു ബന്ധവുമില്ല. അസ്വഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹം സൽമാനിയ മോർച്ചറിയിലേക്ക് മാറ്റി.
ഖബറടക്കാൻ മൃതദേഹം വിട്ടു കിട്ടാനായി ബന്ധുക്കൾ സമീപിച്ചപ്പോൾ ആണ് നിയമകുരുക്ക് തടസമായി വന്നത്. ജില്ലാ കലക്ടർ വഴി സർക്കാർ തലത്തിൽ ബന്ധപ്പെട്ടെങ്കിലും, ഫലം ഉണ്ടായില്ല. കോടതി നടപടികൾ പൂർത്തിയാകാതെ വിട്ടുനൽകാനാകില്ലെന്നായിരുന്നു പിന്നീട് അധികൃതരിൽ നിന്നും ലഭിച്ച വിവരം. മൊയ്തീന്റെ സഹോദരൻ മാളിയേക്കൽ സുലൈമാൻ എംഎ യൂസഫലിയെ സമീപിച്ചു. പത്ത് ദിവസങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് സുലൈമാനെ നേരിട്ട് വിളിച്ച് എംഎ യൂസഫലി പറഞ്ഞു.
പത്ത് മാസത്തിലേറെയായി നിയമകുരുക്കിൽ കിടന്ന മൃതദേഹം 10 ദിവസം കൊണ്ടാണ് നാട്ടിലെത്തിക്കാൻ സാധിച്ചത്. സിഐഡി ഓഫീസിലും, കോൺസുലേറ്റിലുമായി ലുലു ഗ്രൂപ്പ് ജീവനക്കാർ തുടർച്ചയായി ബന്ധപ്പെട്ടു. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ബഹ്റൈൻ അധികാരികൾ സൽമാനിയ മോർച്ചറിയിൽ നിന്ന് ബന്ധുക്കൾക്ക് വിട്ടുനൽകി.
നിയമസങ്കീർണതകളിൽ കുരുങ്ങിയത് ദിവസങ്ങൾക്കുള്ളിൽ അഴിഞ്ഞു. എംഎ യൂസഫലി ബഹ്റൈൻ ഉപപ്രധാന മന്ത്രിയുമായി ബന്ധപ്പെടുകയും ചെയ്തതോടെ ഫലം കണ്ടു. സങ്കീർണമായ ലഘൂകരിച്ച് മൊയ്തീന്റെ ബന്ധുക്കളും ലുലു ഗ്രൂപ്പ് പ്രതിനിധികളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. ലുലു ബഹ്റൈൻ ആൻഡ് ഈജിപ്ത് ഡയറക്ടർ ജൂസർ രൂപാവാല, ലുലു ബഹ്റൈൻ റീജൈണൽ മാനേജർ അബ്ദുൾ ഷുക്കൂർ, ലുലു ബഹ്റൈൻ ഓപ്പറേഷൻസ് ജനറൽ മാനേജർ സജിത്ത് എന്നിവർ ചേർന്നാണ് മൊയ്തീന്റെ ബന്ധുക്കൾക്കൊപ്പം മൃതദേഹം ഏറ്റുവാങ്ങിയത്. തുടർന്ന് ബഹ്റൈനിലെ കുവൈറ്റ് ജുമാമസ്ജിദിൽ ഖബറടക്കി