കുന്നംകുളം തുറക്കുളം മത്സ്യ മാര്‍ക്കറ്റില്‍ പരിശോധന 30കിലോ അഴുകിയ മത്സ്യം പിടികൂടി നശിപ്പിച്ചു
കുന്നംകുളം: കുന്നംകുളം തുറക്കുളം
മത്സ്യ മാര്‍ക്കറ്റില്‍ കുന്നംകുളം നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും കുന്നംകുളം പോലീസും സംയുക്തമായാണ്
പരിശോധന നടത്തിയത്.
20 സ്റ്റാളുകളിലും, മത്സ്യമെത്തിക്കുന്ന കണ്ടെയ്‌നര്‍ ലോറികളിലുമാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. 30 കിലോയോളം തൂക്കം വരുന്ന പഴകിയ മത്സ്യം അധികൃതര്‍ പിടികൂടി. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഓല മീന്‍ ഇനത്തില്‍പ്പെടുന്ന മത്സ്യം പിടികൂടിയത്. പിടികൂടിയ മത്സ്യം കഷ്ണങ്ങളാക്കി മുറിച്ചുവെച്ച നിലയിലായിരുന്നു.പിടികൂടിയ മത്സ്യം പിന്നീട് നശിപ്പിച്ചു കളഞ്ഞു.
കുന്നംകുളം നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ അററ്റ്‌ലി പി ജോണ്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം. എസ് ഷീബ, അന്‍സാരി, ഭക്ഷ്യസുരക്ഷാ വിഭാഗം കുന്നംകുളം സര്‍ക്കിള്‍ ഓഫീസര്‍ ഡോ.അനു ജോസഫ്, ചേലക്കര ഭക്ഷ്യസുരക്ഷ ഓഫീസര്‍ പി. വി ആസാദ്, ലാബ് അനലിസ്റ്റ് സുമേഷ്, ഉദ്യോഗസ്ഥനായ രവി, കുന്നംകുളം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാംഗോപാല്‍, ആശംസ്, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
റിപ്പോർട്ട് :റഫീഖ് കടവലൂർ