സബീനയുടെ മരണത്തിൽ പോലീസ് അന്യേഷണം കാര്യക്ഷമമാക്കണം:വിമൻ ജസ്റ്റിസ് മൂവ്മെന്റ്
സബീനയുടെ മരണത്തിൽ പോലീസ് അന്യേഷണം കാര്യക്ഷമമാക്കണം:വിമൻ ജസ്റ്റിസ് മൂവ്മെന്റ്
ചങ്ങരംകുളം:കല്ലുംപുറം ജീവനൊടുക്കിയ സബീനയുടെ മരണത്തിൽ കൃത്യമായി അന്യേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ പോലീസ് തയ്യാറാകണമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസ ആവശ്യപ്പെട്ടു.2023 ഒക്ടോബർ 25 നാണ് കല്ലുംപുറം പുത്തൻ പീടികയിൽ സൈനുൽ ആബിദീന്റെ ഭാര്യ സബീനയെ (25) വീട്ടിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്.സ്ത്രീധന പീഡനം മൂലമാണ് മകൾ ആത്മഹത്യ ചെയ്തതെന്നും പണത്തിന്റേയും സ്വർണത്തിന്റേയും പേരിൽ ഭർതൃ വീട്ടുകാർ മകളെ നിരന്തരം ഉപദ്രവിക്കാറിണ്ടായിരുന്നെന്നും സബീനയുടെ പിതാവ് പറഞ്ഞു.സംഭവം നടന്ന് ഒന്നരമാസം പിന്നിട്ടിട്ടും ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടി ചോദ്യം ചെയ്യാൻ പോലീസ് തെയ്യാറായിട്ടില്ലെന്ന ആശങ്കയിലാണ് സബീനയുടെ കുടുംബം.സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെ ഇല്ലായ്മ ചെയ്യാൻ കൃത്യമായ നടപടികൾ ഉണ്ടാവേണ്ടണതുണ്ട്.നീതി നടപ്പിലാവാൻ ജാഗ്രതയും ശക്തമായ പ്രക്ഷോഭ പരിപരിപാടികളും ആവശ്യമാണ്.വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വി. എ ഫായിസയുടെ നേതൃത്വത്തിൽ സെക്രട്ടറി റുക്സാന ഇർഷാദ്, ഷഹർബാൻ , ഫൗസിയ, റഷീദ , ആരിഫ എന്നിവർ സബീനയുടെ കുടുംബത്തെ സന്ദർശിച്ചു.