ദൂരൂഹ സാഹചര്യത്തില്‍ ആശുപത്രിയില്‍ എത്തിച്ച 21കാരന്‍ മരിച്ച സംഭവം'പോസ്റ്റുമോര്‍ട്ടം ഇന്ന് കായലോരത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ലഹരി ഉപയോഗിച്ചിരുന്നു'സംഭവ സ്ഥലത്ത് നിന്ന് സിറിഞ്ചുകള്‍ കണ്ടെത്തി
എടപ്പാളില്‍ ദുരൂഹ സാഹചര്യത്തില്‍ ആശുപത്രിയില്‍ എത്തിച്ച 21 കാരന്‍ മരിച്ച സംഭവത്തില്‍ പൊന്നാനി പോലീസ് അന്വേഷണം തുടങ്ങി.എടപ്പാൾ പെരുമ്പറമ്പ് സ്വദേശി 21 വയസുള്ള യദുകൃഷ്ണൻ ആണ് ഞായറാഴ്ച വൈകിയിട്ട് ദുരൂഹ സഹചര്യത്തില്‍ മരിച്ചത്.പൊന്നാനി സ്റ്റേഷന്‍ പരിധിയില്‍ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ് മരിച്ച യദുകൃഷ്ണന്‍.സുഹൃത്തുക്കളായ രണ്ട് പേര്‍ ചേര്‍ന്നാണ് യദുകൃഷ്ണനെ എടപ്പാളിലെ ശുകപുരം ആശുപത്രിയില്‍ മരിച്ച നിലയില്‍ എത്തിച്ചത്.ആശുപത്രി അധികൃതര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍,പൊന്നാനി സിഐ വിനോദ് വലിയാറ്റൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി യദുകൃഷ്ണനെ ആശുപത്രിയില്‍ എത്തിച്ച പെരുമ്പറമ്പ് സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.എന്നാല്‍ കസ്റ്റഡിയില്‍ എടുത്ത രണ്ട് പേരും അമിതമായി ലഹരി ഉപയോഗിച്ച നിലയിലായിരുന്നു.സുഹൃത്തുക്കളായ മൂന്ന് പേരും ചേര്‍ന്ന് പ്രദേശത്ത് കായലോരത്തിരുന്നു ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.പോലീസ് സംഭവസ്ഥലത്ത് നടത്തിയ പരിശോധനയില്‍ ലഹരി കുത്തി വച്ചതെന്ന് കരുതുന്ന സിറിഞ്ചുകളും കണ്ടെത്തിയിട്ടുണ്ട്.ആശുപത്രിയില്‍ എത്തിച്ച സുഹൃത്തുക്കളെ ഇന്ന് പോലീസ് ചോദ്യം ചെയ്യും.മരിച്ച യദുകൃഷ്ണന്റെ മൃതദേഹം ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമെ മരണകാര്യത്തില്‍ വ്യക്തത വരുത്താനാവൂ എന്ന് അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.യദുകൃഷ്ണന്‍ പ്രദേശത്തെ ലഹരി സംഘങ്ങളിലെ പ്രധാനിയും പൊന്നാനി സ്റ്റേഷന്‍ പരിധിയില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളും ആണെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.