09 May 2024 Thursday

തമിഴ് നാട്ടിൽ ഒളിവിൽ കഴിഞ്ഞ പീഢന കേസിലെ പ്രതി വടക്കേക്കാട് പോലീസിന്റെ പിടിയിൽ

ckmnews

തമിഴ് നാട്ടിൽ ഒളിവിൽ കഴിഞ്ഞ പീഢന കേസിലെ പ്രതി വടക്കേക്കാട് പോലീസിന്റെ പിടിയിൽ


വടക്കേക്കാട്: പീഢനവും കൊലപാതക ശ്രമവും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. അകലാട് ചെറുനമ്പി വീട്ടിൽ ഇസഹാക്കിനെയാണ് വടക്കേക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ അമൃതരംഗന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇസഹാക്ക് നിലവിൽ വടക്കേക്കാട് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. 2013 ൽ  സ്ത്രീ പീഡന കേസ്സിൽ കുന്നംകുളം  കോടതിയിൽ നിന്നും ജാമ്യമെടുത്ത് പത്ത് വർഷമായി ഒളിവിൽ ആയിരുന്നു. 9 വർഷമായി തമിഴ് നാട്ടിലെ ഗുണ്ടൽ പേട്ടയിൽ ഇസഹാക്ക് പേരും വിലാസവും മാറ്റി ഹോട്ടൽ നടത്തുകയായിരുന്നു.   നിരവധി വർഷങ്ങളായി ഒളിവിൽ കഴിയുന്ന പ്രതികളെ പിടിക്കുന്നതിനായി

വടക്കേക്കാട് സിഐ യുടെ നേതൃത്വത്തിൽ  രൂപീകരിച്ചിട്ടുള്ള പ്രത്യേക സംഘം പ്രതി ചാവക്കാട് മേഖലയിൽ എത്തിയിട്ടുണ്ടെന്ന് കണ്ടെത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. എസ് ഐ മാരായ ആനന്ദ്, തോമസ് , സിവിൽ പോലീസ് ഓഫീസർമാരായ നിബു , റിജോയ് , അനീഷ്, സി പി ഒ വിഷ്ണു എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. 

പത്ത് വർഷത്തിലധികമായി രാജ്യത്തിനകത്തും പുറത്തുമായി  ഒളിവിലായിരുന്ന മൂന്ന് പ്രതികളെയാണ്  ഒന്നരയാഴ്ചക്കുള്ളിൽ വടക്കേക്കാട് പോലീസിന്റെ പ്രത്യേക സംഘം വലയിലാക്കിയത്. വടക്കേക്കാട് സ്റ്റേഷൻ പരിധിയിൽ ഒരു കൊലപാതക ശ്രമകേസിലെ പ്രതികളെയും മറ്റൊരു പോക്സോ കേസിലെ പ്രതിയെയുമാണ് പിടികിട്ടാനുള്ളതെന്നും അടുത്ത ദിവസങ്ങളിൽ അവരെയും പിടികൂടുമെന്നും വടക്കേക്കാട് 

എസ് എച്ച് ഒ 

അമൃത് രംഗൻ പറഞ്ഞു.പിടിയിലായ

പ്രതിയെ കുന്നംകുളം  ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.