09 May 2024 Thursday

പെരുമ്പിലാവിൽ ജീപ്പ് ഇടിച്ച് ആട് ചത്തതുമായി ബന്ധപ്പെട്ട തർക്കം യുവാക്കളെ സംഘം ചേർന്ന് മർദ്ദിച്ചെന്ന് പരാതി

ckmnews

പെരുമ്പിലാവിൽ ജീപ്പ് ഇടിച്ച് ആട് ചത്തതുമായി  ബന്ധപ്പെട്ട തർക്കം


യുവാക്കളെ സംഘം ചേർന്ന് മർദ്ദിച്ചെന്ന് പരാതി  


പെരുമ്പിലാവ് :ആടിനെ ജീപ്പ് ഇടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാക്കളെ സംഘം ചേർന്ന് മർദ്ദിച്ചെന്ന് പരാതി. പെരുമ്പിലാവ് ആനകല്ല് സ്വദേശി അയിനിപ്പുള്ളി വീട്ടിൽ സുരേന്ദ്രന്റെ മകൻ 30 വയസ്സുള്ള നിധിൻ,അക്കിക്കാവ് ശ്രാമ്പിക്കൽ വീട്ടിൽ രാജന്റെ മകൻ ശ്രീകാന്ത് എന്നിവർക്കാണ്  പരിക്കേറ്റത്. നിതിന്റെ ജീപ്പ് ഇടിച്ച് പ്രദേശവാസിയുടെ ആട് ചത്തിരുന്നു. തുടർന്ന് സംഭവമറിഞ്ഞു സ്ഥലത്തെത്തിയ യുവാക്കൾ നിതിനുമായി തർക്കമുണ്ടായി. തർക്കം അവസാനിപ്പിച്ച് നിധിൻ വാഹനം എടുത്ത് പോവുകയും പിന്നീട് തിരിച്ചെത്തിയ നിധിൻ  ആടിന് നഷ്ടപരിഹാരമായി 20,000 രൂപ നൽകുകയും ചെയ്തു. ചത്ത ആടിനെ കുഴിച്ചിടാൻ കൊണ്ടുപോകുന്നതിനിടെ യുവാക്കൾ വീണ്ടും ജീപ്പ് തടഞ്ഞുനിർത്തി  നിതിനെയും കൂട്ടുകാരനായ അക്കിക്കാവ് സ്വദേശി ശ്രീകാന്തിനെയും മർദ്ദിച്ചെന്നാണ് പരാതി.കല്ലുകൊണ്ടുള്ള അടിയിൽ തലയ്ക്ക് പരിക്കേറ്റ നിതിനെയും സുഹൃത്ത് ശ്രീകാന്തിനെയും  ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.സംഘർഷത്തിനിടയിൽ നിതിന്റെ രണ്ടര പവൻ തൂക്കം വരുന്ന മാല നഷ്ടപ്പെട്ടതായും പറയുന്നു. സംഭവത്തിൽ ഇരുവരും കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.