വര്‍ക്കലയില്‍ തീവണ്ടി തട്ടി അമ്മയും അഞ്ചുവയസ്സുള്ള മകനും മരിച്ചു
വര്‍ക്കലയില്‍ തീവണ്ടി തട്ടി അമ്മയും അഞ്ചുവയസ്സുള്ള മകനും മരിച്ചു
വർക്കല (തിരുവനന്തപുരം): അയന്തിയിൽ തീവണ്ടി തട്ടി അമ്മയും അഞ്ചുവയസ്സുള്ള മകനും മരിച്ചു. വർക്കല മേൽവെട്ടൂർ കയറ്റാഫീസ് അച്ചിക്കവിള വീട്ടിൽ മഹേഷിന്റെ ഭാര്യ ശരണ്യ (25), മകൻ മിഥുൻ എന്നിവരാണ് മരിച്ചത്.
ഇന്നലെ (ബുധനാഴ്ച) ഉച്ചയ്ക്ക് 12.20-ഓടെ അയന്തി വലിയമേലതിൽ ക്ഷേത്രത്തിന് സമീപം ട്രാക്കിലാണ് ഇരുവരുടെയും മൃതദേഹം കണ്ടത്.കൊല്ലത്തുനിന്ന് കന്യാകുമാരിയിലേക്ക് പോയ മെമു തീവണ്ടി തട്ടിയാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾക്ക് സമീപം ലഭിച്ച ബാഗിലെ പുസ്തകത്തിൽ മിഥുൻ്റെ പേരുണ്ടായിരുന്നു. സന്ധ്യയോടെയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നെടുമങ്ങാട് കാച്ചാണി സ്വദേശിയാണ് ശരണ്യ.
മരണത്തിനിടയാക്കിയ കാരണത്തെക്കുറിച്ച് വർക്കല പോലീസ് അന്വേഷണം തുടങ്ങി. മൃതദേഹങ്ങൾ വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിൽ