08 May 2024 Wednesday

നാടിനെ നടുക്കിയ ദുരന്തത്തിൽ മരിച്ച 22 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകി

ckmnews


താനൂര്‍: താനൂർ തൂവൽതീരത്ത് വിനോദ സഞ്ചാരബോട്ട് മറിഞ്ഞുണ്ടായ വലിയ ദുരന്തത്തിൽ മരവിച്ച് നിൽക്കുകയാണ് പ്രദേശം.

ദുരന്തത്തിൽ ഇത് വരെ മരിച്ചവരുടെ എണ്ണം 22 ആയി. പത്ത് പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. മരിച്ച 22 പേരെയും ഇതിനോടകം തിരിച്ചറിഞ്ഞു.മരിച്ചവറിലേറെയും സ്ത്രീകളും കുട്ടികളുമാണ്. 

പൂരപ്പുഴ അറബിക്കടലിലേക്കുചേരുന്ന ഭാഗത്ത് ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്

നാല്പതോളംപേരാണ് ബോട്ടിലുണ്ടായിരുന്നത്.എട്ടുപേരെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു.

പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് സെയ്തലവിയുടെ 

മക്കളായ 7വയസുള്ള

സഫ്ന ,

18 വയസുള്ള  ഹസ്ന ,

താനൂർ ഓലപ്പീടിക കാട്ടിൽ പീടിയേക്കൽ 35 വയസുള്ള സിദ്ദീഖ്,

മകൾ 12 വയസുള്ള ഫാത്തിമ മിൻഹ ,

മകൻ 4 വയസുള്ള ഫൈസൻ ,

പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്റെ ഭാര്യ 40 വയസുള്ള ജൽസിയ ജാബിർ ,

മകൻ 10 വയസുള്ള ജരീർ ,

പെരിന്തൽമണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകൻ 7 വയസുള്ള അഫ് ലഹ്,

പെരിന്തൽമണ്ണ സ്വദേശി 9 വയസുള്ള അൻഷിദ് ,

കുന്നുമ്മൽ ആവയിൽ ബീച്ച് റസീന, 

പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയും സിവിൽ പോലീസ് ഓഫീസറുമായ 38 വയസുള്ള സബറുദ്ദീൻ ,

പുതിയ കടപ്പുറം കുന്നുമ്മൽ വീട്ടിൽ 17 വയസുള്ള ഷംന ,

മുണ്ടുംപറമ്പ മച്ചിങ്ങൽ നിഹാസിന്റെ മകൾ 7 വയസുള്ള ഹാദി ഫാത്തിമ, 

ഒട്ടുംപുറം കുന്നുമ്മൽ വീട്ടിൽ സിറാജിന്റെ മക്കളായ റുഷ്ദ,

 നയിറ, 

സഹറ, 

പരപ്പനങ്ങാടി സൈതലവിയുടെ മകൾ സഫ് ല ഷെറിൻ, 

ചെട്ടിപ്പടി വെട്ടിക്കൂട്ടിൽ വീട്ടിൽ ആദിൽ ഷെറി,

ചെട്ടിപ്പടി അയിഷാ ബി,

വെട്ടിക്കാട്ടിൽ വീട്ടിൽ അർഷൻ, 

പരപ്പനങ്ങാടി കുന്നുമ്മൽ വീട്ടിൽ 45 ,വയസുള്ള സീനത്ത് 

വെട്ടിക്കൂട്ടിൽ വീട്ടിൽ 9 വയസുള്ള  അദ്നാൻ  എന്നിവരാണ് മരിച്ചത്.

തിരൂരങ്ങാടി പെരിന്തൽമണ്ണ ആശുപത്രികളിൽ വെച്ച് പോസ്റ്റ് മോർട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകിയ മൃതദേഹങ്ങൾ

പരപ്പനങ്ങാടി പുത്തൻ കടപ്പുറത്ത് മിസ്ബാഹുൽ ഹുദാ മദ്രസയിൽ പൊതുദർശനത്തിന് വച്ച മൃതദേഹങ്ങൾ കാണാൻ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കം ആയിരങ്ങൾ എത്തി.

അപകടത്തിൽ പെട്ട പത്ത് പേർ ചികിത്സയിലാണ്. അയിഷ, മുഹമ്മദ് അഫ്റദ്, അഫ്താഫ്, ഫസ്ന, ഹസീജ, നുസ്റത്ത്, സുബൈദ എന്നിവരും, തിരിച്ചറിയാത്ത മൂന്ന് പേരുമാണ് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ്, മിംസ് ആശുപത്രി കോട്ടക്കൽ, എം.കെ.എച്ച്. തിരൂരങ്ങാടി എന്നിവിടങ്ങളിൽ ചികിത്സയിൽ ഉള്ളത്.

തൂവൽതീരത്ത് ടൂറിസം സാധ്യതകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ബോട്ട് സർവീസാണ് നാടിന്റെ കണ്ണീരായി മാറിയത്.