വേങ്ങരയിൽ ഉറങ്ങികിടക്കുകയായിരുന്ന ഭർത്താവിന്റെ കൈകളും കാലുകളും കെട്ടിയിട്ട് കഴുത്തിൽ സാരി കൊണ്ട് മുറുക്കി കൊലപ്പെടുത്തിയ സംഭവം ബീഹാർ സ്വദേശിയായ കാമുകൻ അറസ്റ്റിൽ
വേങ്ങരയിൽ ഉറങ്ങികിടക്കുകയായിരുന്ന ഭർത്താവിന്റെ കൈകളും കാലുകളും കെട്ടിയിട്ട് കഴുത്തിൽ സാരി കൊണ്ട് മുറുക്കി കൊലപ്പെടുത്തിയ സംഭവം
ബീഹാർ സ്വദേശിയായ കാമുകൻ അറസ്റ്റിൽ
വേങ്ങര :കഴിഞ്ഞ ജനുവരിയിൽ ഉറങ്ങികിടക്കുകയായിരുന്ന ഭർത്താവിന്റെ കൈകളും കാലുകളും കെട്ടിയിട്ട് കഴുത്തിൽ സാരി കൊണ്ട് മുറുക്കി കൊലപ്പെടുത്തിയ കേസിൽ കൊലപാതകം ആസൂത്രണം ചെയ്ത കാമുകനായ ബീഹാർ സോൻപുർ സ്വേദേശി ജയ് പ്രകാശിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ്. ഐ.പി.എസ് നിർദേശിച്ചയച്ച പ്രത്യേക അന്വേഷണ സംഘം പാറ്റ്ന സോൻപൂരിൽ നിന്ന് അറസ്റ്റു ചെയ്തു. 2023 ജനുവരി യിൽ ആണ് ബീറാർ സ്വദേശി സഞ്ജിത്ത് പാസ്വാൻ ക്വാർട്ടേഴ്സിൽ മരണപ്പെട്ടത്.തുടർന്ന് അസ്വാഭിവിക മരണമായി വേങ്ങര പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇൻസ്പെക്ടർ എം.മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മരണപ്പെട്ടയാളുടെ ഭാര്യ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.തുടർന്ന് പ്രതിയായ പൂനം ദേവിയെ ചോദ്യം ചെയ്തതിൽ ബീഹാറിൽ തനിക്ക് കാമുകൻ ഉണ്ടന്നും കാമുകനുമായി ഒരുമിച്ച് ജീവിക്കാൻ കാമുകൻ പറഞ്ഞ രീതിയിൽ ആണ് ഭർത്താവവിനെ കൊന്നതെന്നും കുറ്റം സമ്മതിക്കുകയും ചെയ്തു.മലപ്പുറം ഡി.വൈ.എസ്.പി.അബ്ദുൾ ബഷീർ നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസിലെ ഒന്നാം പ്രതിയായ പൂനം ദേവിയുടെ കാമുകൻ ജയ് പ്രകാശി നെ ബീഹാർ പാറ്റ്നയിൽ നിന്ന് അറസ്റ്റ് ചെയ്തത്. വേങ്ങര ഇൻസ്പെക്ടർ എം. മുഹമ്മദ് ഹനീഫ, എസ് ഐ മാരായ ഉണ്ണികൃഷ്ണൻ,രാധാകൃഷ്ണൻ, പ്രത്യേക അന്വേഷണസംഘാഗംങ്ങളായ എ.എസ്.ഐ മുജീബ് റഹ്മാൻ,ഐകെ ദിനേഷ്,പി മുഹമ്മദ് സലീം,ആർ ഷഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്.