09 May 2024 Thursday

തോക്കിൻ മുനയിലെ 16 ദിവസങ്ങൾ; മോചിതരായിട്ടും വിറയല്‍ മാറാതെ വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികള്‍

ckmnews

തിരുവനന്തപുരം: തോക്കിൻ മുനയിലെ 16 ദിവസങ്ങൾ. മത്സ്യബന്ധനത്തിന് പോയി സമുദ്രാതിർത്തി ലംഘിച്ചതിന് കിഴക്കൻ ആഫ്രിക്കൻ ദ്വീപായ സീ ഷെൽസിലെ പൊലീസിന്‍റെ പിടിയിലായ മത്സ്യത്തൊഴിലാളികളിൽ മലയാളികളായ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ജോണിയും തോമസും 16 ദിവസത്തെ തങ്ങളുടെ അനുഭവം പങ്കുവെയ്ക്കുന്നു. ഇവരുടെയും മോചനത്തിന് ഇടപെട്ട എല്ലാവർക്കും നന്ദി പറഞ്ഞ് കുടുംബാംഗങ്ങൾ. സീ ഷെൽസിൽ തങ്ങൾക്ക് ഏറെ സഹായകമായത് ലോക മലയാളി ഫെഡറേഷന്‍റെ പ്രവർത്തകരാണെന്ന് ഇവർ പറയുന്നു.

20 വർഷത്തെ മത്സ്യബന്ധന ജീവിതത്തിൽ ആദ്യമായാണ് ഇത്രയും ദൂരം കടൽ പണിക്ക് പോകുന്നതെന്നും ഇത്തരം ഒരു ദുരനുഭവം നേരിട്ടത്തെന്നും ജോണി പറയുന്നു. പിടിച്ച സമയത്ത് ഒരിക്കലും താൻ കരുതിയില്ല ഇത് ഇത്രയും വലിയ പ്രശ്നമാകുമെന്ന്. രണ്ടു ദിവസം കഴിഞ്ഞാണ് കോടതിയിൽ ഹാജരാക്കിയത്. ശേഷം വീണ്ടും ബോട്ടിൽ എത്തിച്ചു തടവിൽ പാർപ്പിച്ചു.