27 April 2024 Saturday

റേഷൻ റോഷനായി; അതിവേഗം ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി; ബാലഗോപാലിന്റെ കന്നിബജറ്റ് ഒരു മണിക്കൂറിൽ

ckmnews

റേഷൻ റോഷനായി; അതിവേഗം ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി; ബാലഗോപാലിന്റെ കന്നിബജറ്റ് ഒരു മണിക്കൂറിൽ


തിരുവനന്തപുരം: ഇത്ര വേഗതയിൽ ഒരു ബജറ്റ് അവതരണം ഈ അടുത്ത കാലത്തെങ്ങാനും കേട്ടിട്ടുണ്ടോ? ഏതായാലും രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിന് വേഗത അൽപം കൂടുതലായിരുന്നു എന്ന് പറയാതിരിക്കാൻ വയ്യ. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ കന്നി ബജറ്റ് അവതരണം ആയിരുന്നു ഇന്ന് സഭയിൽ നടന്നത്. ഒരു മണിക്കൂറിനുള്ളിൽ തന്റെ കന്നി ബജറ്റ് അവതരണം അദ്ദേഹം അവസാനിപ്പിക്കുകയും ചെയ്തു. കവിതയും കഥയും ഒക്കെ പറഞ്ഞുള്ള ബജറ്റ് അവതരണ രീതികളിൽ നിന്ന് കാര്യം മാത്രം പറഞ്ഞായിരുന്നു ബാലഗോപാലിന്റെ ബജറ്റ് അവതരണം.




ബജറ്റ് അവതരണത്തിന് വേഗത കൂടിയപ്പോൾ ചിലയിടത്തൊക്കെ നാക്ക് ഉളുക്കുകയും ചെയ്തു. അങ്ങനെ നാക്കു പിഴച്ചപ്പോൾ റേഷൻ റോഷൻ ആയി. എന്നാൽ, വേഗതയിൽ ബജറ്റ് വായിക്കുന്നതിനിടയിൽ തെറ്റു പറ്റിയതൊക്കെ മന്ത്രി അറിയുന്നുണ്ടായിരുന്നു. തെറ്റായി വായിച്ചതൊക്കെ തിരുത്തി വായിച്ചാണ് മന്ത്രി മുമ്പോട്ട് പോയത്.




കോവിഡ് പശ്ചാത്തലത്തിൽ അവതരിപ്പിച്ച ബജറ്റിൽ ആരോഗ്യമേഖലയ്ക്ക് പ്രത്യേക കരുതൽ നൽകി ആയിരുന്നു കെ എൻ ബാലഗോപാലിന്റെ കന്നി ബജറ്റ്. 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ്ബജറ്റിൽ വകയിരുത്തി. മൂന്നാം തരംഗത്തിനെ നേരിടാൻ ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തമെന്ന് ബജറ്റിൽ വ്യക്തമാക്കിയ മന്ത്രി പകർച്ചവ്യാധികൾ ചികിത്സിക്കാൻ മെഡിക്കൽ കൊളേജുകളിൽ ഐസൊലേഷൻ ബ്ലോക്ക് സ്ഥാപിക്കുമെന്നും അറിയിച്ചു.




ഇതിനായി 50 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു. മെഡിക്കൽ റിസർച്ചിന് പുതിയ സ്ഥാപനത്തിനായി 50 ലക്ഷം രൂപയും വകയിരുത്തും. എല്ലാ കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും കോവിഡ് വാർഡുകൾ തുടങ്ങും. ആശുപത്രികളിൽ അണുബാധ ഇല്ലാത്ത മുറികൾ. എല്ലാവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കും. സെന്റർ ഫോർ ഡിസീസ് കൺട്രോൾ തുടങ്ങും. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ 2800 കോടി രൂപ അനുവദിക്കും. വാക്സിൻ, ഔഷധ കമ്പനികളുടെ ഉൽപാദന കേന്ദ്രം തുടങ്ങാൻ സൗകര്യം ഒരുക്കും. വാക്സിനും അനുബന്ധ ഉപകരണങ്ങൾക്കുമായി 1500 കോടി രൂപ.




കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക കോവിഡ് പാക്കേജും സാമ്പത്തിക പുനരുജ്ജീവന പാക്കേജും ധനമന്ത്രി അവതരിപ്പിച്ചു. പ്രാദേശിക വിപണികളും സംഭരണകേന്ദ്രങ്ങളും ആധുനികവൽകരിക്കും. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് നാലു ശതമാനം പലിശയ്ക്ക് കേരളാ ബാങ്ക് വഴി വായ്പനൽകും. കുറഞ്ഞ പലിശയ്ക്ക് 1200 കോടിയുടെ വായ്പ അനുവദിക്കും. കുടുംബശ്രീ വഴി 1000 കോടി രൂപയുടെ വായ്പ, നാലു ശതമാനം പലിശയ്ക്ക് നൽകും.




കടലോര പാക്കേജ്




5,300 കോടി രൂപയുടെ തീരസംരക്ഷണ പദ്ധതി 5 വർഷം കൊണ്ട് നടപ്പാക്കും. ആദ്യഘട്ടത്തിന് 1500 കോടി രൂപ കിഫ്ബിയിൽ നിന്ന് വകയിരുത്തും. കടലോര മേഖലയിൽ തീരദേശ സംരക്ഷണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും രണ്ടു പദ്ധതി. 40 മുതൽ 75 കിലോമീറ്റർ വരെ തീരത്തുള്ള മതിലുകൾ നിർമിക്കും. കേരള എൻജിനിയിറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഐഐടികൾ എന്നിവയുടെ വൈദഗ്ധ്യം ഉപയോഗിക്കും. ഡയഫ്രം മതിലുകൾ, ജിയോ ട്യൂബുകൾ തുടങ്ങിയവ അവതരിപ്പിക്കും. പ്രാദേശിക പങ്കാളിത്തത്തോടെ കൂടിയാലോചന നടത്തി പദ്ധതി നടപ്പാകും.




കൃഷിഭവനുകൾ സ്മാർട്ട് ആക്കും




ആധുനിക കൃഷിരീതി അവലംബിക്കാൻ കൃഷിഭവനുകൾ സ്മാർട്ട് ആക്കും. സുഭിക്ഷ കേരളം പദ്ധതിയിലെ ഉത്പന്ന വിപണനത്തിന് ഇടപെടൽ. കാർഷിക വിപണനത്തിന് ഐടി അധിഷ്ഠിത സേവന ശൃംഖല. മരച്ചീനി, കിഴിങ്ങ്, ചക്ക, മാങ്ങാ എന്നിവയുടെ മൂല്യവർദ്ധനയ്ക്ക് പദ്ധതി. താഴ്ന്ന പലിശയ്ക്ക് കേരള ബാങ്ക് വഴി കാർഷിക വായ്പ.




തോട്ടവിള വികസനത്തിന് പ്രത്യേക പദ്ധതി




ആസിയാൻ കരാർ ആണ് കർഷകരുടെ ദുരിതം വർദ്ധിപ്പിച്ചതെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി പറഞ്ഞു. ആറു മാസത്തിനുള്ളിൽ തോട്ടവിള സംസ്കരണ ഫാക്ടറിആരംഭിക്കും. റബർ സബ്സിഡി കുടിശിക പൂർണമായും നൽകാൻ 50 കോടി രൂപ. പാൽ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ ഫാക്ടറി ഉടൻ.




ജലാശയ സംരക്ഷണത്തിന് സമഗ്ര പദ്ധതി




നദികളുടെ ആഴം കൂട്ടാനും കനാലുകളുടെ ഒഴുക്ക് വീണ്ടെടുക്കാനും പദ്ധതിതയ്യാറാക്കും. 500 കോടിയുടെ പദ്ധതിയുടെ പ്രാഥമിക ഘട്ടത്തിനായി 50 കോടിരൂപ. തീരക്കടലിനു മേൽ കേന്ദ്രം അധികാരം കയ്യേറാൻ ശ്രമിക്കുന്നു. കോർപറേറ്റുകൾക്ക് മൽസ്യമേഖലയിൽ കേന്ദ്രം അവകാശം നൽകുന്നു. മൽസ്യസംസ്കരണത്തിന് പശ്ചാത്തല സൗകര്യം ഒരുക്കാൻ 5 കോടി. ജലാശയങ്ങളിലെ മണലും മണൽ ഉൽപന്നങ്ങളും നീക്കാൻ പുതിയ പദ്ധതി.




കുടുംബശ്രീ ഗ്രാൻഡ് 100 കോടി രൂപയായി ഉയർത്തുമെന്നും ധനമന്ത്രി. കുടുംബശ്രീ വഴി കാർഷിക ഉൽപന്ന മൂല്യവർദ്ധന പദ്ധതിനടപ്പാക്കും. കുടുംബങ്ങളിലെ യുവതികളെ ഉൾപ്പെടുത്താൻ ഓക്സലറി അയൽക്കൂട്ടങ്ങൾ.കേന്ദ്ര ആരോഗ്യ ഗ്രാൻഡ് 2968 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്കു ലഭ്യമാക്കും.




സാമുഹിക അടുക്കളകൾ തുടരും




സമൂഹത്തിലെ ക്ലേശഘടകങ്ങൾ കണ്ടെത്തി അതിദാരിദ്ര്യ നിർമാർജനം. ഉന്നതവിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിന് മാറ്റം അനിവാര്യം. സ്കൂൾ തലം മുതൽ പുനസംഘാടനം അനിവാര്യം. വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരത്തിന് സമിതി, റിപ്പോർട്ട് മൂന്നുമാസത്തിനകം. ശ്രീനാരായണ സർവകലാശാലയ്ക്ക് 10 കോടി രൂപ അധികമായി




വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് പ്രത്യേക പദ്ധതിതയ്യാറാക്കും. വിദ്യാർത്ഥികൾക്ക് ടെലി ഓൺലൈൻ കൗൺസിലിങ്നടപ്പാക്കും. വിദ്യാർത്ഥികളുടെ കരകൗശല ഉൽപന്നങ്ങളുടെ പ്രദർശനം വിക്ടേഴ്സ് ചാനൽ വഴിനടത്തും. വിദ്യാർത്ഥികൾക്കായി കായിക പരിശീലന സെഷനുകളും വിക്ടേഴ്സ് വഴി നടത്തും.




തൊഴിലുറപ്പ് പദ്ധതി




മഹാത്മാഗാന്ധി, അയ്യങ്കാളി പദ്ധതികളിലൂടെ കൂടുതൽ തൊഴിൽ നൽകും. 7.5 കോടിയുടെ ബജറ്റ് മാത്രമാണ് കേന്ദ്രം അനവദിച്ചത്, ഇത് പര്യാപ്തമല്ലെന്നും ധനമന്ത്രി പറഞ്ഞു. കേരള നോളജ് സൊസൈറ്റി രൂപീകരിക്കാൻ നോളജ് എക്കോണമി ഫണ്ട് 300 കോടിവകയിരുത്തി. അഭ്യസ്ത വിദ്യർക്ക് പരിശീലനം നൽകാൻ പ്രത്യേക പദ്ധതി കെഡിസ്കുമായി ചേർന്ന് നടപ്പാക്കും. തൊഴിലന്വേഷകരെ തൊഴിൽ ദാതാക്കൾക്കു പരിചയപ്പെടുത്താൻ ഡിജിറ്റൽ പ്ലാറ്റ്ഫോം. മോൺസ്റ്ററുമായി സഹകരിച്ച് ഡിജിറ്റൽ പ്ലാറ്റ്ഫോം ഉണ്ടാക്കാൻ ആലോചന. മുഖ്യമന്ത്രി ചെയർപഴ്സൺ, ധനമന്ത്രി വൈസ് ചെയർപഴസൺ ആയി കെഡിസ്ക് രൂപീകരിക്കും.




പട്ടികവിഭാഗങ്ങളുടെ ഒന്നാം തലമുറ പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ കഴിഞ്ഞില്ല. പട്ടികവിഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ലക്ഷം വരെ വായ്പാ പദ്ധതി. പട്ടികവിഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ലക്ഷം വരെ വായ്പാ പദ്ധതി.മലബാർ ലിറ്റററി സർക്യൂട്ട്, സാഹിത്യ കേന്ദ്രങ്ങൾ കൂട്ടിയിണക്കി പദ്ധതി. തെക്കൻ കേരളം കേന്ദ്രമായി ബയോഡൈവേഴ്സിറ്റി ടൂറിസം പദ്ധതി.




കോവിഡ് അതിജീവനം വേഗത്തിലായാൽ കേരളം ടൂറിസം കേന്ദ്രമാകും. കേരള സർവകലാശാലയിൽ സെന്റർ ഫോർ റിന്യൂവബിൾ എനർജി, 10 കോടി അനുവദിച്ചു. മുഴുവൻ വില്ലേജ് ഓഫിസ് സേവനങ്ങളും സ്മാർട്ട് ആക്കും. സ്മാർട് കിച്ചൺ പദ്ധതിയുടെ പ്രാരംഭഘട്ടത്തിന് 5 കോടി.




ഗതാഗതം




കെഎസ്ആർടിസിയുടെ 3000 ബസ് സിഎൻജിയിലേക്കു മാറ്റും. പുതുക്കാട് കെഎസ്ആർടിസി മൊബിലിറ്റി ഹബിന് കിഫ്ബി പദ്ധതി. 10 ഹൈഡ്രജൻ ബസുകൾ ഈ വർഷം വിപണിയിൽ. ഹോം ഡെലിവറിക്ക് ഇലക്ട്രിക് വാഹനങ്ങൾ. ഇരുചക്ര വാഹനങ്ങളും മുചക്ര വാഹനങ്ങളും ഇലക്ട്രിക് വാഹന പദ്ധതിയിൽ


ഉൾപ്പെടുത്തും.പ്രവാസികളുടെ ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തും. കെഎഫ്സി 4500 കോടി രൂപയുടെ വായ്പ ഈ വർഷം ആരംഭിക്കും. കെഎഫ്സി അധികവായ്പയായി സംരംഭകർക്ക് 20% തുക കൂടി നൽകും.