26 April 2024 Friday

തിരൂരില്‍ വന്‍ ലഹരി വേട്ട രണ്ടര കോടിയോളം രൂപ വിലവരുന്ന നിരോധിത ലഹരി വസ്തുക്കളുമായി കർണ്ണാടക സ്വദേശികള്‍ പിടിയില്‍

ckmnews

തിരൂരില്‍ വന്‍ ലഹരി വേട്ട


രണ്ടര കോടിയോളം രൂപ വിലവരുന്ന നിരോധിത ലഹരി വസ്തുക്കളുമായി   കർണ്ണാടക സ്വദേശികള്‍ പിടിയില്‍



തിരൂര്‍:രണ്ടര കോടി  യോളം രൂപ വിലവരുന്ന നിരോധിത ലഹരി വസ്തുക്കളുമായി രണ്ട് പേര്‍ പിടിയില്‍.കർണ്ണാടക സ്വദേശികളായ  ഇർഫാൻ,മുജമ്മിൽ പാഷ,രമേഷ് എന്നിവരെയാണ് തിരൂർ പോലിസും ജില്ലാ ലഹരി വിരുദ്ധ സ്ക്വഡും ചേർന്ന് പിടികൂടിയത്.സംസ്ഥാന വ്യപകമായി സ്കൂൾ വിദ്യർഥികൾക്കും  അന്യസംസ്ഥാന തൊഴിലാളികൾക്കും വിതരണം ചെയ്യുന്നതിനായി കർണ്ണാടക രജിസ്ട്രേഷൻ ഉള്ള  നാഷണൽ പെർമിറ്റ് ലോറിയിൽ 300 ചാക്കുകളിലായി ഒളിപ്പിച്ച് കടത്തുകയായിരുന്ന നാലര ലക്ഷം പായ്ക്കറ്റ് ഹാൻസാണ് ഉദ്ധ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.മൈദ കടത്തുകയാണെന്ന വ്യാജേനയാണ് ഹാൻസ് ചാക്കുകൾ   കേരളത്തിലേക്ക് കൊണ്ടുവരുന്നത്.മലപ്പുറം ജില്ലാ പോലിസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ  അടിസ്ഥാനത്തിൽ തിരൂർ ഡിവൈസ് പി സുരേഷ് ബാബു മലപ്പുറം നാർകോട്ടിക് സെൽ ഡിവൈഎസ്പി പിപി ഷംസ് എന്നിവരുടെ നേതൃത്വത്തിൽ തിരൂർ എസ്ഐ ശ്രിജിത്ത്  ജില്ലാ ലഹരി വിരുദ്ധ സ്ക്വഡ് അംഗങ്ങളായ സബ്ബ് ഇൻസ്പെക്ടർ എം പി മുഹമ്മദ് റാഫി,പ്രമോദ്,എഎസ്ഐ ജയപ്രകാശ്,എസ് സിപിഒ മാരായ രാജേഷ്     ജയപ്രകാശ്,തിരൂർ  ചോലിസ് സ്റ്റേഷൻ എഎസ്ഐ മാരായ.  അനിൽകുമാർ.ദിനേശൻ.ന വിൻ.സിപിഒ ബിജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ  ലോറി സഹിതം പിടികൂടിയത് .ഇവര്‍ക്ക് ലോക്ഡൗൺ സമയത്ത് മുത്തങ്ങ ചെക്ക് പോസ്റ്റിൽ വെച്ച് ഒന്നര കോടിയോളം രൂപ വിലവരുന്ന നിരോധിത ലഹരി മരുന്ന് പിടികൂടിയതിന് കേസ് നിലവിലുണ്ട്.തിരുരിൽ നിരോധിത ലഹരിമരുന്ന് എത്തിച്ച്  ചെറുവാഹനങ്ങളിലാക്കി വിവിധ ജില്ലകളിലേക്ക് വിതരണം ചെയ്യുന്ന മൊത്ത വിതരണക്കാരെ കുറിച്ച് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.