26 April 2024 Friday

തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

ckmnews

അന്തിക്കാട്: യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ട കായ്ക്കുരു രാഗേഷ് അറസ്റ്റില്‍. സെപ്റ്റംബര്‍ 20ന് രാത്രി ചാഴൂര്‍ പാറകുളത്തുള്ള പ്രവീഷ്, ആലപ്പാട്ടുള്ള ജയദാസ് എന്നിവരെയാണ് കാറില്‍ തട്ടിക്കൊണ്ടുപോയി രാഗേഷി‍െന്‍റ നേതൃത്വത്തിലുള്ള സംഘം മര്‍ദിച്ച്‌ വഴിയരികില്‍ തള്ളിയത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളില്‍ സിയാദ്, സലേഷ്, പ്രത്യുഷ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

തട്ടിക്കൊണ്ടുപോകല്‍, കൊള്ള തുടങ്ങി 52 ക്രമിനല്‍ കേസുകളില്‍ നിരവധി സ്റ്റേഷനുകളില്‍ പ്രതിയായ കായ്ക്കുരു രാഗേഷിനെ അറസ്റ്റ് ചെയ്യാന്‍ പല സ്ഥലങ്ങളില്‍ ശ്രമം നടന്നെങ്കിലും തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥിെന്‍റ നിര്‍ദേശപ്രകാരം ഇരിങ്ങാലകുട ഡിവൈ.എസ്.പി സി.ആര്‍. രാജേഷി‍െന്‍റ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച്‌ പലയിടങ്ങളിലും അന്വേഷണം നടത്തിവരുകയായിരുന്നു. അതിനിടെ കായ്ക്കുരു രാഗേഷ് കൊടൈക്കനാലില്‍ ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതി‍െന്‍റ അടിസ്ഥാനത്തില്‍ അന്തിക്കാട് ഇന്‍സ്പെക്ടര്‍ പ്രശാന്ത് ക്ലിന്‍റി‍െന്‍റ നേതൃത്വത്തില്‍ ഇവിടെ അന്വേഷണം നടത്തി വരവെയാണ് കൊടൈക്കനാലില്‍നിന്ന് കസ്റ്റഡിയില്‍ എടുത്തത്.

അന്വേഷണത്തിന് എസ്.ഐമാരായ കെ.എസ്. സുശാന്ത്, വി.എന്‍. മണികണ്ഠന്‍, എം.പി. മുഹമ്മദ് റാഫി എ.എസ്.ഐമാരായ എം. സുമല്‍, കെ.എം. മുഹമ്മദ് അഷറഫ്, ജയകൃഷ്ണന്‍, സി.എ. ജോബ്, സി.പി.ഒമാരായ പി.വി. വികാസ്, ശ്രീജിത്ത്, കെ.ബി. ഷറഫുദ്ദീന്‍, അനൂപ് ലാലന്‍, മാനുവല്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച്‌ തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.