ബ്രസീൽ സ്പെയിൻ സൗഹൃദത്തിന് ആവേശ സമനില
മാഡ്രിഡ്: യൂറോ കപ്പിനും കോപ്പ അമേരിക്കയ്ക്കും മുമ്പായുള്ള ബ്രസീല്‍-സ്പെയിൻ സൗഹൃദ പോരാട്ടം സമനിലയിൽ. മത്സരത്തിൽ ഇരുടീമുകളും മൂന്ന് ഗോളുകൾ വീതം നേടി. യൂറോപ്പിലെയും തെക്കേ അമേരിക്കയിലെയും വമ്പന്മാർ തമ്മിലുള്ള പോരാട്ടമെന്നാണ് മത്സരം വിശേഷിപ്പിച്ചത്. എന്നാൽ മത്സരം അവസാനിച്ചത് ലാമിൻ യമാൽ-എൻഡ്രിക്ക് കൗമാരപ്പോരാട്ടമായാണ്.മത്സരത്തിന്റെ തുടക്കം മുതൽ ലാമിൻ യമാൽ ബ്രസീൽ പ്രതിരോധത്തിന് വെല്ലുവിളി ഉയർത്തി. 11-ാം മിനിറ്റിൽ യമാലിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി റോഡ്രി വലയിലെത്തിച്ചു. 36-ാം മിനിറ്റിലെ ഡാനി ഓൾമോയുടെ ഗോളിൽ മത്സരത്തിൽ സ്പെയിൻ രണ്ട് ഗോളിന് മുന്നിലായി. 40-ാം മിനിറ്റിലെ റോഡ്രിഗോയുടെ ഗോളിൽ ബ്രസീൽ ആദ്യ മറുപടി നൽകി.
രണ്ടാം പകുതിയിൽ 50-ാം മിനിറ്റിൽ എൻഡ്രിക്കിന്റെ ഗോളിൽ ബ്രസീൽ സമനില നേടി. 85-ാം മിനിറ്റിൽ വീണ്ടും ലാമിൻ യമാലിനെ വീഴ്ത്തിയതിന് സ്പെയിനിന് പെനാൽറ്റി ലഭിച്ചു. റോഡ്രി വീണ്ടും ഗോൾ നേടി. എന്നാൽ 96-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ലൂക്കാസ് പാക്വെറ്റ ബ്രസീലിന് സമനില നേടിത്തന്നു