നഗ്നവീഡിയോകോള്‍ ചെയ്ത് ബത്തേരി സ്വദേശിയില്‍ നിന്ന് 5 ലക്ഷം തട്ടിയ യുവതി പിടിയില്‍
നഗ്നവീഡിയോകള്‍ ചെയ്ത ശേഷം ഭീഷണിപ്പെടുത്തി യുവാവില്‍ നിന്ന് പണം തട്ടിയെടുത്ത യുവതി പിടിയില്‍. ടെലിഗ്രാം വഴി നഗ്നവീഡിയോകോള്‍ ചെയ്ത ശേഷം ബത്തേരി സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാന്‍ സ്വദേശിനിയായ മനീഷ മീണ എന്ന 28കാരിയെയാണ് വയനാട് സൈബര്‍ പോലീസ് സംഘം ജയ്പൂരില്‍ നിന്ന് പിടികൂടിയത്.
കേരളത്തില്‍ നിന്ന് പോലീസ് തന്നെ തിരക്കി രാജസ്ഥാന്‍വരെയെത്തിയെന്ന് അറിഞ്ഞതോടെ യുവതി യുവാവിന് തട്ടിയെടുത്ത തുക തിരിച്ചു നല്‍കി. ബത്തേരി സ്വദേശി നല്‍കിയ പരാതിയെ തുടര്‍ന്ന് ഏഴ് മാസത്തോളം നടത്തിയ അന്വേഷണത്തിലാണ് ഇന്‍സ്പെക്ടര്‍ സുരേഷ് ബാബുവും സംഘവും പ്രതിയെ വലയിലാക്കുന്നത്. 2023 ജൂലൈയിലാരുന്നു കേസിനാസ്പദമായ സംഭവം. പഞ്ചാബ് സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ചാണ് യുവതി ടെലിഗ്രാം അക്കൌണ്ട് തയാറാക്കിയത്.
വ്യാജ ബാങ്ക് അക്കൗണ്ടുകൾവഴിയാണ് യുവതി പണം സ്വീകരിച്ചത്. അപരിചിതരുടെ അക്കൗണ്ടുകളിൽനിന്നുവരുന്ന ഫ്രണ്ട് റിക്വസ്റ്റുകളും വീഡിയോ കോളുകളും സ്വീകരിക്കുന്നതു മൂലമാണ് ഇത്തരത്തില്‍ ആളുകള്‍ തട്ടിപ്പിനിരകളാവുന്നതെന്ന് സൈബർ പോലീസ് പറഞ്ഞു.
എസ്.ഐ. ബിനോയ് സ്കറിയ, എസ്.പി.സി.ഒ.മാരായ കെ. റസാക്ക്, സലാം കെ.എ., പി.എ. ഷുക്കൂർ, അനീസ്, സി.പി.ഒ.സി. വിനീഷ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.