ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുത്' മരണത്തിനു മുമ്പ് ഷബ്ന പകർത്തിയ വീഡിയൊ പുറത്ത്
ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുത്'
മരണത്തിനു മുമ്പ് ഷബ്ന പകർത്തിയ വീഡിയൊ പുറത്ത്
കോഴിക്കോട്:കുന്നുമ്മക്കരയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗാർഹിക പീഡനത്തിന്‍റെ കൂടുതൽ തെളിവുകൾ പുറത്ത്. ഷബ്ന ജീവനൊടുക്കുന്നതിനു മുമ്പുള്ള ദൃശങ്ങൾ പുറത്തുവന്നു. ഷബ്ന തന്നെയാണ് വീഡിയൊ ചിത്രീകരിച്ചിരിക്കുന്നത്.
ഭർത്താവിന്‍റെ അമ്മ, അമ്മാവൻ, സഹോദരി എന്നിവരുമായി വഴക്കിടുന്നത് ദൃശങ്ങളിൽ വ്യക്തമാണ്. ഇതിനു പിന്നാലെയാണ് യുവതി മുറിയിൽ കയറി ജീവനൊടുക്കിയത്. പെണ്ണുങ്ങൾ ആണുങ്ങളുടെ മുന്നിൽ വന്ന് വർത്തമാനം പറയരുതെന്ന് ഷബ്നയോട് മറുവശത്തുനിന്ന് അമ്മാവൻ പറയുന്നത് വീഡിയൊയിലുണ്ട്. ഇതിനിടെ പെണ്ണിനെ ഒഴിവാക്കാനല്ല പറഞ്ഞു കൊടുക്കേണ്ടതെന്നും ഭർത്താവ് ഹബീബ് വന്നു പറയട്ടെയെന്നും ഷബ്ന വീഡിയൊയിൽ പറയുന്നുണ്ട്. ഇതിനിടെ മറ്റൊരാൾ ഷബ്നയെ തല്ലാനായി എത്തുന്നതും ദൃശങ്ങളിലുണ്ട്.
തിങ്കളാഴ്ചയാണ് ഷബ്നയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനമാണ് ആത്മഹതയക്കു പിന്നിലെന്ന് ബന്ധുക്കൾ ആരോപിച്ച് രംഗത്തെത്തിയിരുന്നു.സംഭവത്തിൽ ഭർത്താവിന്‍റെ അമ്മയെയും സഹോദരിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഷബ്നയുമായി ഇവർ വഴക്കിടുന്നതിന്‍റെ ദൃശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ഭർത്താവിന്‍റെ അമ്മാവൻ ഹനീഫയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.