26 April 2024 Friday

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു;ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം

ckmnews

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു;ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം


കൽപറ്റ∙ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലുള്ള രണ്ടു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തമിഴ്നാട് സ്വദേശിനിയുടെ പരാതിയില്‍ സ്ത്രീകള്‍ ഉള്‍പ്പടെ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ തുടരന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. 

ഇടനിലക്കാരായ തിരുപ്പൂർ സ്വദേശി ശരണ്യയും തിരുവനന്തപുരം സ്വദേശി ഭദ്രയും ചേര്‍ന്നാണ് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വയനാട്ടില്‍ എത്തിച്ചത്. തുടര്‍ന്ന് വൈത്തിരിയിലെ ഫ്ലാറ്റിലും ഹോം സ്റ്റേയിലും വച്ച് പീഡിപ്പിച്ചു. യുവതിയുടെ പരാതിയില്‍ ശരണ്യ, ഭദ്ര എന്നിവരെ കൂടാതെ കോഴിക്കോട് സ്വദേശികളായ മുജീബ് റഹ്മാന്‍, ഷാജഹാൻ, വയനാട് സ്വദേശികളായ അനസ്, ഷാനവാസ് എന്നിവർ അറസ്റ്റിലായി.



ആറുപേരെയും കൽപറ്റ ജെഎഫ്സിഎം കോടതി റിമാന്‍ഡ് ചെയ്തു. കൽപറ്റ ഡിവൈഎസ്പി ടി.പി.ജേക്കബിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണത്തിനായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ പൊലീസ് കസ്റ്റഡില്‍ വാങ്ങും. ഒളിവിലുള്ള രണ്ടു പ്രതികള്‍ക്കായി അയല്‍സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും.