ആശുപത്രിയിൽ രോഗിയെ സന്ദർശിച്ച് മടങ്ങിയെത്തിയ സ്കൂട്ടർ യാത്രക്കാരൻ അമ്പരന്നു സ്‌കൂട്ടറിൽ കാട്ടു തേനീച്ചകൾ കൂടു കൂട്ടി:മണിക്കൂറുകളോളം പരിഭ്രാന്തി
ആശുപത്രിയിൽ രോഗിയെ സന്ദർശിച്ച് മടങ്ങിയെത്തിയ സ്കൂട്ടർ യാത്രക്കാരൻ അമ്പരന്നു
സ്‌കൂട്ടറിൽ കാട്ടു തേനീച്ചകൾ കൂടു കൂട്ടി:മണിക്കൂറുകളോളം പരിഭ്രാന്തി
സ്‌കൂട്ടർ നിർത്തിയിട്ട് മണിക്കൂറുകൾക്കകം തേനീച്ചകൾ കൂട് കൂട്ടിയത് പരിഭ്രാന്തി പരത്തി.മേലേചേളാരിയിൽ ആശുപത്രിക്ക് മുന്നിൽ നിർത്തിയിട്ട സ്കൂട്ടറിന്റെ സൈഡ് ഗ്ലാസിലാണ് കാട്ടു തേനീച്ചകൾ കൂടു കൂട്ടിയത്.തേഞ്ഞിപ്പലം മാതാപ്പുഴക്കടുത്ത കരുമരക്കാട് സ്വദേശി സുജിത്തിന്റെ സ്കൂട്ടറിലാണ് കൂടുവച്ചത്. സംഭവം മണിക്കൂറുകളോളം പ്രദേശത്ത് ആശങ്ക പരത്തി.മേലെ ചേളാരിയിലെ സ്വകാര്യ ആശുപത്രി വളപ്പിലാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിനെ കാണാൻ എത്തിയതായിരുന്നു സുജിത്ത്. രാവിലെ സ്കൂട്ടർ നിർത്തി വാർഡിലേക്ക് പോയ സുജിത്ത് അല്പസമയം കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ ബൈക്കിൽ ഹെൽമറ്റിനെ വലയം ചെയ്ത് നിറയെ തേനീച്ചകളായിരുന്നു.ഒരു വിധം ഹെൽമറ്റ് പുറത്തെടുത്തെങ്കിലും അപ്പോഴേക്കും വണ്ടിയുടെ സൈഡ് ഗ്ലാസിൽ ആയിരക്കണക്കിന് തേനീച്ചകൾ പൊതിഞ്ഞു.ആശുപത്രി വളപ്പ് ആയതിനാൽ തേനീച്ചകൾ ഇളകാതെ നോക്കണമെന്ന നിർദേശത്തെ തുടർന്ന് വണ്ടി എടുക്കാനാകാതെ അവിട തന്നെ തുടരുകയായിരുന്നു സുജിത്ത്. തേനീച്ചകളെ നീക്കാൻ പലരെയും വിളിച്ചെങ്കിലും പകൽ നേരത്ത് തൊട്ടാൽ പ്രശ്നമെന്നായിരുന്നു എല്ലാവരുടെയും മുന്നറിയിപ്പ്.റോഡ് നിർമാണത്തിനായി എൻഎച്ചിലെ ആയിരക്കണക്കിന് മരങ്ങൾ വെട്ടിയതിൽ പിന്നെ താവളം നഷ്ടപ്പെട്ട തേനീച്ചകൾ സ്കൂട്ടർ കണ്ടപ്പോൾ ഒന്നിച്ച് പൊതിയുകയായിരുന്നു. തുടർന്ന് സന്നദ്ധ പ്രവർത്തകർ തേനീച്ചകളെ നീക്കിയ ശേഷമാണ് സ്കൂട്ടർ എടുക്കാനായത്.