26 April 2024 Friday

പണ്ട് പണ്ടെങ്ങോ ഭര്‍ത്താവിന്റെ 700 രൂപ പറ്റിച്ച അജ്ഞാതന് മാനസാന്തരം വര്‍ഷങ്ങള്‍ക്കിപ്പുറം ഭാര്യയ്ക്ക് 2000 രൂപ അയച്ചുകൊടുത്ത് 'കുറ്റവാളിയുടെ നന്മ

ckmnews

മേരിച്ചേച്ചിക്ക് കഴിഞ്ഞദിവസം ഒരു കത്തുകിട്ടി. പതിവില്ലാതെ തനിക്കുവന്ന കത്ത് പൊട്ടിച്ചുനോക്കിയ മേരി ചേച്ചി ഒന്നുഞെട്ടി. കവറിനുള്ളില്‍ രണ്ടായിരംരൂപ. ഒപ്പമുണ്ടായിരുന്ന കുറിപ്പ് ആശ്ചര്യത്തോടെ വായിച്ചു. അതിലെഴുതിയിരുന്നത് ഇങ്ങനെ – ”പ്രിയ മേരിച്ചേടത്തി, ഞാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ജോസഫ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലയുള്ള ഒരു സാധനം കൊണ്ടുപോയി. ഇന്ന് അതിന്റെ വില ഏതാണ്ട് 2000 രൂപ വരും. ആ പൈസ ഞാന്‍ ഇതോടെ അയക്കുന്നു. ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷമിക്കണം -എന്ന് അന്നത്തെ കുറ്റവാളി.


കത്തുവായിച്ച മേരിച്ചേച്ചി ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ചിന്തിച്ചിരുന്നു. മേരിച്ചേടത്തിയുടെ ഭര്‍ത്താവ് ജോസഫ് പെരിക്കല്ലൂര്‍ അങ്ങാടിയില്‍ തുണിക്കട നടത്തിയിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ജോസഫ് മരിച്ചു.


അന്നെന്താണ് ജോസഫേട്ടനെ പറ്റിച്ച് ഇപ്പോള്‍ കത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട കുറ്റവാളി കൊണ്ടുപോയതെന്നറിയില്ല. അയച്ച ആളുടെ പേരില്ലാത്ത കത്തില്‍ ഒരു ഒപ്പ് മാത്രമാണുള്ളത്. സംഭവം വ്യക്തമായില്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം തെറ്റുതിരിച്ചറിഞ്ഞ അന്നത്തെ കുറ്റവാളിയോട് എന്തായാലാലും ക്ഷമിച്ചിരിക്കുകയാണ് മേരിച്ചേച്ചി.