വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവം: പ്രതിശ്രുത വരൻ അറസ്റ്റിൽ
വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവം: പ്രതിശ്രുത വരൻ അറസ്റ്റിൽ
കൊല്ലം∙ ഒാടനാവട്ടം മുട്ടറയില്‍ വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്തതില്‍ പ്രതിശ്രുത വരനെ െപാലീസ് അറസ്റ്റ് ചെയ്തു. രണ്ടുമാസമായി ഒളിവിലായിരുന്ന പ്രതിയെ പൂയപ്പള്ളി പൊലീസാണ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര പുത്തൂർ പാങ്ങോട് മനീഷ് ഭവനിൽ അനീഷിനെയാണ് പൂയപ്പളളി പൊലീസ് അറസ്റ്റ് ചെയ്തത്.
ഓടനാവട്ടം മുട്ടറയിൽ പ്രാക്കുളം കോളനിയിൽ താമസിക്കുന്ന സന്ധ്യാഭവനിൽ സന്ധ്യ (22) ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഏപ്രിൽ 27ന് വീട്ടിനുള്ളിലെ കിടപ്പുമുറിയിലാണ് സന്ധ്യ തൂങ്ങിമരിച്ചത്. സന്ധ്യയുമായി പ്രണയത്തിലായിരുന്ന അനീഷാണു തിടുക്കത്തില്‍ വിവാഹത്തിന് താല്‍പര്യമെടുത്തത്.
ആറു മാസം കഴിഞ്ഞു വിവാഹം നടത്താൻ പിന്നീട് ഇരുവീട്ടുകാരും നിശ്ചയിച്ചു. പക്ഷേ സ്ത്രീധനമായി ഒന്നും വേണ്ടെന്ന് പറഞ്ഞിരുന്ന അനീഷ് നിശ്ചയത്തിനുശേഷം വില്ലനായി. സ്ത്രീധനവും ബൈക്കും വേണമെന്നാവശ്യപ്പെട്ടു നിരന്തരം സന്ധ്യയോടു വഴക്കായി. മൊബൈല്‍ ഫോണിലൂടെ സന്ധ്യ മരിക്കുന്നതിനു മുന്‍പും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യാക്കുറിപ്പും മൊബൈൽ ഫോണും തെളിവായി. സന്ധ്യ തൂങ്ങിമരിച്ച ദിവസം അനീഷ് 12 പ്രാവശ്യം സന്ധ്യയെ ഫോൺ ചെയ്തതായി കണ്ടെത്തി.
ഒളിവില്‍പോയ അനീഷ് പിന്നീട് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പൂയപ്പളളി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.