പതിമൂന്ന് വയസ്സുളള പെൺകുട്ടിയെ പീഢിപ്പിച്ച് ഗർഭിണിയാക്കിയ മദ്രസ്സാ അധ്യാപകൻ അറസ്റ്റിൽ.
പതിമൂന്ന് വയസ്സുളള പെൺകുട്ടിയെ പീഢിപ്പിച്ച് ഗർഭിണിയാക്കിയ മദ്രസ്സാ അധ്യാപകൻ അറസ്റ്റിൽ.
കിഴക്കമ്പലം:പതിമൂന്ന് വയസ്സുളള പെൺകുട്ടിയെ പീഢിപ്പിച്ച് ഗർഭിണിയാക്കിയ മദ്രസ്സാ അധ്യാപകൻ അറസ്റ്റിൽ.പട്ടിമറ്റം, കുമ്മനോട് തയ്യിൽ വീട്ടിൽ ഷറഫുദ്ദീൻ ബാഖവിയെ (27) ആണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റുചെയ്തത്.ചെമ്പറക്കി-മാറമ്പിള്ളി റോഡിലെ കൈപ്പൂരിക്കര ജാറം പള്ളിയിലെ അസിസ്റ്റന്റ് ഇമാമും,മദ്രസ്സാ അധ്യാപകനുമായിരുന്നു.
മദ്രസ്സയോട് ചേർന്നുള്ള മുറിയിൽ വെച്ചാണ് ഇയാൾ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത്.കുട്ടിയിലെ ശാരീരിക-മാനസിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ മെഡിയ്ക്കല്‍-കൗണ്‍സില്‍ പരിശോധനയിലാണ് പീഡനവിവരം പുറത്തറിഞ്ഞത്.ഉടന്‍തന്നെ മാതാപിതാക്കള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.ഇൻസ്പെക്ടർ വി.എം കേഴ്സന്‍റെ നേതൃത്വത്തിൽ എസ്.ഐ സുബൈർ, എ.എസ്.ഐ-മാരായ ഇബ്രാഹിം കുട്ടി, അബു, എസ്.സി.പി.ഒ-മാരായ ഷെമീർ, അൻവർ സാദത്ത് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.പ്രതിയെ കോടതി റിമാന്‍റ് ചെയ്തു.