02 July 2024 Tuesday

പൊന്നാനി പെരുമ്പടപ്പ് മേഖലയിൽ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ പൊളിച്ചും ആളില്ലാത്ത വീടുകൾ കുത്തി തുറന്നും മോഷണം പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് കണ്ണനുമായി മോഷണം നടന്ന സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തി

ckmnews

പൊന്നാനി പെരുമ്പടപ്പ് മേഖലയിൽ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ പൊളിച്ചും ആളില്ലാത്ത വീടുകൾ കുത്തി തുറന്നും മോഷണം


പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് കണ്ണനുമായി മോഷണം നടന്ന സ്ഥലങ്ങളിൽ  തെളിവെടുപ്പ് നടത്തി


ചങ്ങരംകുളം:ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ പൊളിച്ചും ആളില്ലാത്ത വീടുകൾ കുത്തി തുറന്നും മോഷണ പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് തമിഴ്നാട് സ്വദേശി കണ്ണനുമായി പെരുമ്പടപ്പ് പോലിസ് മോഷണം നടന്ന വീടുകളിൽ എത്തി തെളിവെടുപ്പ് നടത്തി.പ്രദേശത്തെ നിരവധി മോഷക്കേസുകളിൽ പ്രതിയായ തമിഴ്നാട് പാപനാശം സ്വദേശി 48 വയസുള്ള കണ്ണൻ എന്ന് വിളിക്കുന്ന ബാലചന്ദ്രനെയാണ് മോഷണം നടന്ന വീടുകളിൽ എത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്.പെരുമ്പടപ്പ് സ്റ്റേഷൻ പരിധിയിൽ മാറഞ്ചേരി,പഴഞ്ഞി ,പെരുമ്പടപ്പ് ഭാഗങ്ങളിൽ നടന്ന മോഷണങ്ങളിൽ പെരുമ്പടപ്പ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിരവധി മോഷണ ക്കേസുകളിൽ പ്രതിയായ കണ്ണൻ പിടിയിലായത്.


പൊന്നാനി പോലിസ് സ്റ്റേഷൻ പരിധിയിലെ പൊറൂക്കര,പെരുമ്പറമ്പ്,പൊൽപ്പാക്കാര,എടപ്പാൾ മേഖലകളിലും നിരവധി മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.


1992 കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിൽ മോഷണക്കേസിൽ പിടിയിലായിരുന്നു.ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.വീണ്ടും കേരളത്തിലെത്തിയ പ്രതി സൈക്കിൾ മോഷ്ടിച്ച് പകൽ സമയങ്ങളിൽ ചുറ്റിക്കറങ്ങി ആളില്ലാത്ത വീടുകൾ കണ്ട് വെച്ചതിന് ശേഷം  രാത്രിയിൽ എത്തി വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് രീതി.സിസിടിവിയിൽ തിരിച്ചറിയാതിരിക്കാൻ ദേഹത്ത് ഷാൾ പുതക്കും.2022ൽ പെരുമ്പടപ്പ് പോലീസിന്റെ പിടിയിൽ നിന്ന് പ്രതി തലനാരിഴക്ക് രക്ഷപ്പെട്ടിരുന്നു.സൈക്കിളും വസ്ത്രങ്ങളും ആയുധവും ഉപേക്ഷിച്ചാണ് ഇയാൾ പോലീസിനെ വെട്ടിച്ച് കടന്നത്


പിന്നീട് പൊന്നാനിയിലും എടപ്പാളിലും നടന്ന മോഷണവുമായി ബന്ധപ്പെട്ട് പൊന്നാനി സ്റ്റേഷനിലെ എ എസ് ഐ പ്രവീൺകുമാറും എസ് സിപിഒ നാസറും സിപിഓ പ്രശാന്ത് കുമാറും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ്പ്രതി പിടിയിലാവുന്നത്.പകൽ സമയത്ത് ഇയാൾ സൈക്കിളിൽ സഞ്ചരിക്കുന്ന ഫോട്ടോ കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്.ഫോട്ടോയിൽ കണ്ട പ്രതിയെ കുറിച്ച് നവമാധ്യമങ്ങളിലൂടെ പ്രചരണം പോലിസ് ആളെ തിരിച്ചറിയാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്തി വരുന്നതിനിടെ ആണ് പെരുമ്പടപ്പ് സ്റ്റേഷൻ പരിധിയിൽ തട്ടകത് അമ്പലത്തിലും മറ്റുമായി പ്രതി വീണ്ടും തമിഴ്നാട്ടിൽ നിന്നും എത്തി  മോഷണം നടത്തുന്നത്.പരിസരം വിട്ട് പോകാതെ ഇരുന്ന പ്രതിയുടെ നേരത്തെ കണ്ടെത്തിയ ഫോട്ടോ വെച്ച് പെരുമ്പടപ്പ് പോലിസ് സ്റ്റേഷനിലെ സിപിഓ വിഷ്ണു നാരായണൻ നടത്തിയ പരിശ്രമങ്ങളാണ് വിജയം കണ്ടത്.നാട്ടുകാരിലേക്ക് അയച്ച് കൊടുത്ത ഫോട്ടോയിൽ നിന്നും സാമ്യമുള്ള ഒരാൾ സൈക്കിളിൽ എരമംഗലത്ത് കൂടി സഞ്ചരിക്കുന്നു എന്ന് വിവരം കിട്ടിയതിൽ പെരുമ്പടപ്പ് പോലിസ് പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.