ചങ്ങരംകുളത്ത് മാർസ് സിനിമാസിൽ പാർക്കിങിനെ ചൊല്ലി തർക്കം സിനിമ കാണാനെത്തിയവരും ജീവനക്കാരും തമ്മിൽ സംഘർഷം'തിയേറ്റർ ജീവനക്കാർക്ക് പരിക്കേറ്റു
ചങ്ങരംകുളത്ത് മാർസ് സിനിമാസിൽ പാർക്കിങിനെ ചൊല്ലി തർക്കം
സിനിമ കാണാനെത്തിയവരും ജീവനക്കാരും തമ്മിൽ സംഘർഷം'തിയേറ്റർ ജീവനക്കാർക്ക് പരിക്കേറ്റു
ചങ്ങരംകുളം:ചങ്ങരംകുളം മാർസ് സിനിമാസിൽ സിനിമ കാണാനെത്തിയ യുവാക്കളും തീയറ്റർ ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ തീയറ്റർ ജീവനക്കാർക്ക് പരിക്കേറ്റു.വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപെട്ട് ഉണ്ടായ വാക്ക് തർക്കമാണ് അടിപിടിയിലേക്ക് നീങ്ങിയത്.ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. സിനിമ കാണാൻ എത്തിയ അഞ്ച് പേർ അടങ്ങുന്ന സംഘം സെക്യൂരിറ്റി ജീവനക്കാരനായ അഷ്‌കറിനെ മർദ്ധിക്കുകയായിരുന്നു.അഷ്‌കറിനെ മർദിക്കുന്നത് കണ്ട് ഓടി വന്ന മാനേജർ ഷജീമിനെയും അക്രമി സംഘം അക്രമിച്ചെന്ന് ജീവനക്കാർ പറഞ്ഞു.മോട്ടോർ സൈക്കിളിൽ സിനിമക്ക് വന്ന സംഘത്തോട് നിർത്തിയിട്ടിരുന്ന സ്ഥലത്ത് നിന്നും മാറ്റി പാർക്ക് ചെയ്യാൻ ആവിശ്യപ്പെട്ടതായിരുന്നു അക്രമിക്കാൻ കാരണമായതെന്ന് മാനേജർ പറഞ്ഞു.പരിക്കേറ്റ അഷ്‌കറിനെയും, ഷജീമിനെയും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ തീയറ്റർ ജീവനക്കാർ നൽകിയ പരാതിയിൽ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചു