08 May 2024 Wednesday

പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു; ചികിത്സ പിഴവെന്ന് കുടുംബാംഗങ്ങള്‍, പരാതി നല്‍കി

ckmnews


തൃശൃര്‍: തൃശ്ശൂരില്‍ വീണ്ടും ചികിത്സ പിഴവെന്ന് ആരോപണം. കൊടുങ്ങല്ലൂരില്‍ പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു. ചെന്ത്രാപ്പിന്നി അലുവത്തെരുവ് പടിഞ്ഞാറ് ഭാഗം കുട്ടോടത്ത് പാടം വീട്ടിൽ അഷിമോന്‍റെ ഭാര്യ കാർത്തിക (28) ആണ് മരിച്ചത്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവെന്ന് ഭർത്താവും ബന്ധുക്കളും ആരോപിച്ചു. സംഭവത്തില്‍ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി.

തൃശൂരില്‍ പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവത്തിന് പിന്നാലെയാണ് സമാനമായ രീതിയില്‍ മറ്റൊരു ദാരുണ സംഭവം കൂടി ഉണ്ടായത്. മാള സ്വദേശിനി നീതു (31) ആണ് പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. പോട്ട പാലസ് ആശുപത്രിയിലെ ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്നാണ് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ ചാലക്കുടി പൊലീസിന് പരാതി നൽകി. ചികിത്സ രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. അനസ്തേഷ്യയ്ക്ക് ശേഷം യുവതി ഫിക്സ് വന്ന് അബോധാവസ്ഥയിലായെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു.