തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി ബാഗിലാക്കി തൃശ്ശൂരിൽ ഉപേക്ഷിച്ചു'അമ്മയും കാമുകനും,അറസ്റ്റില്‍ മൃതദേഹം തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി ബാഗിലാക്കി തൃശ്ശൂരിൽ ഉപേക്ഷിച്ചു'അമ്മയും കാമുകനും,അറസ്റ്റില്‍
മൃതദേഹം തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
തിരൂരിൽ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വെള്ളത്തിൽ മുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തൃശ്ശൂരില്‍ ഉപേക്ഷിച്ചു.അമ്മയുമായിനടത്തിയ അന്വേഷണത്തില്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.പുല്ലൂരിൽ വാടക കോട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിനി ശ്രീപ്രിയയുടെ മകനെയാണ് ശ്രീപ്രിയയും,കാമുകനും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
സംശയം തോന്നിയ പ്രദേശവാസികളാണ് തിരൂർ പോലീസിൽ വിവരം അറിയിച്ചത്. പോണ്ടിച്ചേരി കടലൂരിൽ പൊറിഞ്ചിപ്പാടി സ്വദേശി ശ്രീപ്രിയ മണികണ്ടൻ ദമ്പതികളുടെ പതിനൊന്നു മാസം ഉള്ള കളയരസൻ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്.
രണ്ട് വർഷം മുമ്പാണ് ശ്രീപ്രിയ മണികണ്ടനെ വിവാഹം കഴിക്കുന്നത്.മൂന്ന് മാസം മൂമ്പ് ശ്രീപ്രിയ മണികണ്ടനെ ഉപേക്ഷിച്ച് പ്രദേശവാസിയായ ജയസൂര്യയുമായി തിരൂരിലേക്ക് എത്തുകയായിരുന്നു.
കൂടെയുണ്ടായിരുന്ന ശ്രീപ്രിയയുടെ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കാണാതെ വന്നതോടെയാണ് സംശയം തോന്നിയ ചിലര്‍ പോലീസില്‍ വിവരം അറിയിച്ചത്.
പോലീസ് എത്തി ശ്രീപ്രിയയെ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിഞ്ഞത്
പുല്ലൂർ വലിയ പാടം വാടക കോട്ടേഴ്സിൽ വെച്ച് കുഞ്ഞിനെ വെള്ളത്തി മുക്കി കൊന്ന് ബാഗിലാക്കി തൃശൂർ റെയിൽവേസ്റ്റേഷനിൽ ഉപേക്ഷിച്ചതായാണ് ശ്രീപ്രിയ പോലീസിന് മൊഴി നൽകിയത്
തുടർന്ന് തിരൂർ സിഐ എം.കെ രമേഷിൻറ നേതൃതിലാണ് പ്രതികളെ അറസ്റ് ചെയ്തത്.
പ്രതികളുമായി നടത്തിയ തിരച്ചിലില്‍ ആണ് കൊലപ്പെടുത്തി ഉപേക്ഷിച്ചതെന്ന് കരുതുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.സംഭവത്തില്‍ പോലീസിന്റെ അന്വേഷണം തുടരുകയാണ്