Thrissur
ചാലക്കുടിയില്‍ പോലീസ് ജീപ്പ് തല്ലിത്തകര്‍ത്ത സംഭവം: SFI വനിതാനേതാവടക്കം മൂന്നുപേര്‍ കൂടി അറസ്റ്റില്‍
ചാലക്കുടി: സർക്കാർ ഐ.ടി.ഐ.യ്ക്ക് സമീപം വെള്ളിയാഴ്ച പോലീസ് ജീപ്പ് തല്ലിത്തകർത്ത കേസിൽ അറസ്റ്റിലായ എട്ട് പ്രതികളെയും ചാലക്കുടി മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. എസ്.എഫ്.ഐ. വനിതാനേതാവടക്കം മൂന്നുപേരാണ് ഞായറാഴ്ച അറസ്റ്റിലായത്.
അലവി സെന്റർ സ്വദേശി അഫ്സൽ (25), കോഴിക്കോട് ലോ കോളേജ് വിദ്യാർഥിനിയും മോതിരക്കണ്ണി സ്വദേശിനിയുമായ സാന്ദ്ര ബോസ് (22), പടിഞ്ഞാറെ ചാലക്കുടി സ്വദേശി നിർമൽ (22) എന്നിവരാണ് അറസ്റ്റിലായത്.
എസ്.എഫ്.ഐ. തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗമാണ് സാന്ദ്ര ബോസ്. കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് നിധിൻ പുല്ലനു(30)ൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായിരുന്നു. ഐ.ടി.ഐ.യിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് പോലീസ് ജീപ്പ് തല്ലിത്തകർക്കുന്നതിലേക്കെത്തിയത്.